കണക്കിലധികം കറൻസി തിരിച്ചെത്തിയെന്നു സംശയം
കണക്കിലധികം കറൻസി തിരിച്ചെത്തിയെന്നു സംശയം
Saturday, January 14, 2017 3:07 PM IST
ന്യൂഡൽഹി: പിൻവലിച്ച കറൻസിയിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി എന്ന റിപ്പോർട്ടുകൾ ശരിവച്ച് റിസർവ് ബാങ്കിന്‍റെ കണക്കുകൾ. എന്നു മാത്രമല്ല ഔദ്യോഗിക കണക്കുപ്രകാരം ഉണ്ടായിരുന്നതിൽ കൂടുതൽ കറൻസി തിരിച്ചെത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും സൂചന. പിൻവലിച്ച 500 രൂപ, 1000 രൂപ കറൻസികൾ മൊത്തം 15.44 ലക്ഷം കോടി രൂപ വരുമായിരുന്നു. നവംബർ എട്ടിന് ഇത്രയും ഉണ്ടായിരുന്നതു ധന സഹമന്ത്രി മേഘവാൾ പാർലമെന്‍റിൽ പറഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന കറൻസിയുടെ മൂല്യം 1795 ലക്ഷം കോടിയാണെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പറഞ്ഞു. അതായത് പിൻവലിക്കാത്തതു 2.51 ലക്ഷം കോടി രൂപയുടേത്. ഡിസംബർ ഏഴിന് റിസർവ് ബാങ്ക് െഡപ്യൂട്ടി ഗവർണർ ആർ.ഗാന്ധി പറഞ്ഞത് 1.06 ലക്ഷം കോടിയുടെ 100 രൂപ വരെയുള്ള പുതിയ കറൻസിയും 2.94 ലക്ഷം കോടിയുടെ ഉയർന്ന മൂല്യമുള്ള കറൻസിയും വിപണിയിലിറക്കി എന്നാണ്. മൊത്തം നാലു ലക്ഷം കോടി രൂപയുടേത്. രണ്ടു ദിവസത്തിനു ശേഷം റിസർവ് ബാങ്കിന്‍റെ റിസർവ് പണ റിപ്പോർട്ടിൽ പ്രചാരത്തിലുള്ള കറൻസി 9.81 ലക്ഷം കോടിയാണെന്നും പറഞ്ഞു. ഇതിൽ നവംബർ എട്ടിലെ 2.51 ലക്ഷം കോടിയും ഡിസംബർ ഏഴിലെ നാലു ലക്ഷം കോടിയും ചേർന്നാൽ 6.51 ലക്ഷം കോടി . ബാക്കി (9.81-6.51) 3.3 ലക്ഷം കോടി രൂപ പിൻവലിക്കപ്പെട്ട കറൻസി ആകും. അത്രയും അപ്പോൾ തിരിച്ചു ചെന്നിട്ടില്ല. 15.44 ലക്ഷം കോടിയിൽ 3.3 ലക്ഷം കോടി കഴിഞ്ഞാൽ 12.14 ലക്ഷം കോടി രൂപ. ഇത്രയുമാണ് അതിനകം ബാങ്കിലെത്തിയത്.


ഡിസംബർ 19നു റിസർവ് ബാങ്ക് നൽകിയ കണക്കനുസരിച്ച് 5.93 ലക്ഷം കോടി രൂപയുടെ പുതിയ കറൻസി അതിനകം വിതരണം ചെയ്തു.

ജനുവരി ആറിലെ റിസർവ് ബാങ്ക് കണക്കനുസരിച്ച് 8.98 ലക്ഷം കോടി രൂപയുടെ കറൻസിയാണ് പ്രചാരത്തിലുള്ളത്. നവംബർ എട്ടിനുണ്ടായിരുന്ന 2.51 ലക്ഷം കോടിയും ഡിസംബർ 19ലെ കണക്കുപ്രകാരമുള്ള 5.93 ലക്ഷം കോടിയും ചേർന്നാൽ 8.44 ലക്ഷം കോടി. ഡിസംബർ 19നു ശേഷം പുതിയ കറൻസി ഇറക്കിയിട്ടില്ലെങ്കിൽ 54,000 കോടി രൂപയുടെ (8.98-8.44 = 0.54 ലക്ഷം കോടി)യുടെ പിൻവലിച്ച കറൻസി തിരിച്ചു ചെന്നിട്ടില്ല. അതായത്, 14.9 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി തിരിച്ചു ചെന്നു.

ഡിസംബർ 19നും ജനുവരി ആറിനുമിടയ്ക്കു വലിയ തോതിൽ പുതിയ കറൻസി ബാങ്കുകൾ വഴി നൽകി. അതെത്രയെന്ന് അറിവില്ല. അതുകൂടി പ്രചാരത്തിലുള്ള കറൻസിയിൽ പെട്ടിട്ടുണ്ടെങ്കിൽ പിൻവലിച്ച കറൻസി മുഴുവൻ തന്നെ തിരിച്ചു ചെന്നു.

എന്നാൽ നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും പ്രവാസികളുടെ പക്കലും സഹകരണ ബാങ്കുകളിലും കൂടി അനേകായിരം കോടിരൂപയുടെ പഴയ കറൻസി ഇരിപ്പുണ്ട്. അതിനർഥം ഔദ്യോഗിക കണക്കിലുണ്ടായിരുന്നതിലും കൂടുതൽ കറൻസി തിരിച്ചെത്തി എന്നാണോ എന്നു പലരും സംശയിക്കുന്നു. ഡിസംബർ 30നകം തിരിച്ചെത്തിയ തുകയുടെ കണക്ക് ഇതുവരെയും പുറത്തു വിടാത്തതും ഈ ആശയക്കുഴപ്പം മൂലമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.