ക്ലാറ്റ്: പ്രായപരിധി 20 വയസ് ആക്കിയത് പുന:പരിശോധിക്കണമെന്നു സുപ്രീം കോടതി
ക്ലാറ്റ്:  പ്രായപരിധി 20 വയസ് ആക്കിയത് പുന:പരിശോധിക്കണമെന്നു സുപ്രീം കോടതി
Monday, February 20, 2017 2:49 PM IST
ന്യൂഡൽഹി: രാജ്യത്തെ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ക്ലാറ്റിന് അപേക്ഷിക്കാനുള്ള പരമാവധി പ്രായം 20 വയസ് ആക്കിയ നടപടി പുനപരിശോധിക്കണമെന്നു സുപ്രീം കോടതി.

പ്രായ പരിധി നിജപ്പെടുത്തിയത് വീണ്ടും പരിശോധിക്കണമെന്നാണ് ബാർ കൗണ്‍സിലിനു നൽകിയ നിർദേശം. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചനടത്തണമെന്നും ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെയും നാഗേശ്വർ റാവുവും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യക്കു നിർദേശം നൽകി.

ക്ലാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാർഥികളുടെ പ്രായപരിധി 20 ആക്കി ചുരുക്കിയ നടപടി ചോദ്യം ചെയ്ത് ഒരുകൂട്ടം വിദ്യാർഥികൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണു സുപ്രീംകോടതിയുടെ നടപടി. ഇത് ഒരു ശത്രുതയുടെ പ്രശ്നമല്ല. ഹർജിക്കാരായ വിദ്യാർഥികൾ നിയമ വിദ്യാഭ്യാസത്തിന്‍റെ ഉപഭോക്താക്കളും നിങ്ങൾ അതു നൽകുന്നവരുമാണ്. അതിനാൽ ഒരു ഉചിതമായ പ്രായപരിധി നിശ്ചയിച്ച് ഈ തീരുമാനം പുനപ്പരിശോധിച്ചുകൂടേയെന്നും സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞു.

നിയമ വിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നൂറു കണക്കിനു വിദ്യാർഥികൾക്കു തിരിച്ചടിയാണ് ബാർ കൗണ്‍സിലിന്‍റെ നടപടിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, സഞ്ജയ് ഹെഗ്ഡെ, സുഹൈബ് ഹുസൈൻ എ്ന്നിവരാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായത്. കേസ് ഈ മാസം 28നു വീണ്ടും പരിഗണിക്കും.
രാജ്യത്തെ മെഡിക്കൽ കോളജുകളിലേക്കുള്ള ഏകീകൃത പൊതുപ്രവേശനപ്പരീക്ഷയ്ക്കുള്ള (നീറ്റ്) പ്രായപരിധി ഉയർത്തണമെന്നാവശ്യപ്പെടുന്ന ഹർജിയും നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നീറ്റിന് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസായി തീരുമാനിച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി ചോദ്യംചെയ്ത് ഏതാനും വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.സ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.