വരുന്നത് കടുത്ത വേനൽ
വരുന്നത് കടുത്ത വേനൽ
Tuesday, February 28, 2017 3:09 PM IST
ന്യൂഡൽഹി: വരുന്നതു കടുത്ത വേനൽക്കാലം. ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) നൽകുന്ന മുന്നറിയിപ്പാണിത്. മാർച്ച്-മേയ് കാലയളവിൽ രാജ്യത്തെങ്ങും ദീർഘകാല ശരാശരിയേക്കാൾ ഒരു ഡിഗ്രി സെൽഷസ് കൂടുതലായിരിക്കും ചൂട്.

കഴിഞ്ഞവർഷം 1901-നും ശേഷമുള്ള ഏറ്റവും ചൂടുപിടിച്ച വർഷമായിരുന്നു. ദീർഘകാല ശരാശരിയേക്കാൾ 0.91 ഡിഗ്രി സെൽഷസ് കൂടുതലായിരുന്നു 2016 ലെ ശരാശരി താപനില. കഴിഞ്ഞവർഷം മാർച്ച്-മേയിൽ 1.36 ഡിഗ്രി സെൽഷസ് അധികമായിരുന്നു ചൂട്. ഈ വർഷവും അതേപോലെ ചൂട് കൂടുതലാകും.


വേനൽക്കാല ചൂട് സംബന്ധിച്ച പ്രവചനം ഐഎംഡി ഇക്കൊല്ലമാണ് ആരംഭിച്ചത്. ഏറ്റവുമധികം ചൂട് വർധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളം പെട്ടിട്ടില്ല.
0.63 ഡിഗ്രി സെൽഷസാണ് കേരളത്തിലെ പരമാവധി വേനൽച്ചൂടിൽ പറയുന്ന വർധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.