കോൺഗ്രസിലെ തമ്മിലടി : രാഹുൽ ഗാന്ധിക്കു രൂക്ഷ വിമർശനം
കോൺഗ്രസിലെ തമ്മിലടി : രാഹുൽ ഗാന്ധിക്കു രൂക്ഷ വിമർശനം
Saturday, March 18, 2017 12:41 PM IST
ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു പിന്നാലെയുണ്ടായ തിരിച്ചടികളെച്ചൊല്ലി കോണ്‍ഗ്രസിൽ രൂക്ഷമായ ആഭ്യന്തര കലഹം. ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്ന വിഷയങ്ങളിലുൾപ്പെടെ പ്രമുഖ നേതാക്കളും മുൻമന്ത്രിമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേയാണു വിരൽ ചൂണ്ടുന്നത്. രാഹുൽ ഗാന്ധി നിശ്ചയ ദാർഢ്യത്തോടെ പെരുമാറുന്നില്ലെന്നു രാജ്യസഭാംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിംഗ് കുറ്റപ്പെടുത്തി. അതിനിടെ, ബിജെപിയുടെ വിജയ തുടർച്ചകൾക്കു രാഹുൽ ഗാന്ധി കോണ്‍ഗ്രസ് നേതൃ സ്ഥാനത്തു തുടരുകയാണു വേണ്ടതെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പരിഹസിച്ചു.

ഗോവയിൽ സർക്കാരുണ്ടാക്കാൻ കഴിയാത്തതിൽ സംസ്ഥാന നേതാക്കൾ ദിഗ്‌വിജയ് സിംഗിന്‍റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം രാഹുലിനെ വിമർശിച്ചത്. കോണ്‍ഗ്രസ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ രീതികളും പുതിയ വഴികളും പുതിയ തന്ത്രങ്ങളും ആവശ്യമാണ്. പുതിയൊരു കോണ്‍ഗ്രസിനെയാണ് ഇനി കെട്ടിപ്പടുക്കേണ്ടത്. ഇതെല്ലാം ചെയ്യാൻ രാഹുൽ ഗാന്ധിക്കു മാത്രമേ കഴിയു. എന്നാൽ, രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പ്രധാന പരാതി അദ്ദേഹം അവസരത്തിനൊത്ത് ഉയരുന്നില്ലെന്നതാണ്. ഇക്കാര്യം നേരിട്ടു രാഹുലിനോടു പറയുന്പോൾ അദ്ദേഹം ക്ഷോഭിക്കുകയാണു ചെയ്യുന്നതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

മധ്യവർഗ സമൂഹത്തെ കൂടി കണക്കിലെടുത്തുള്ള വികസന നയം കോണ്‍ഗ്രസ് രൂപപെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രിയങ്ക ഗാന്ധി സജീവ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് കോണ്‍ഗ്രസ് നേത്യത്വത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണെന്നാണ് മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞത്. പാർട്ടി നേതൃത്വത്തിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാകണം. ബിജെപി വിജയം മാത്രം മെനഞ്ഞെടുക്കുന്ന ഒരു യന്ത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും ചവാൻ പറഞ്ഞു. ഗോവയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ കോണ്‍ഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നു ചവാൻ മുന്നറിയിപ്പു നൽകി.


ഗോവയിൽ ശനിയാഴ്ച രാത്രി തന്നെ ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായി രാഹുൽ ഗാന്ധിയോടു പിന്തുണ അറിയിച്ചതാണെന്നു ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കി. തന്‍റെ സാന്നിധ്യത്തിലാണ് സർദേശായി പനാജിയിൽ നിന്നു രാഹുലിനോട് ഫോണിൽ സംസാരിച്ചത്. എന്നാൽ, അടിയന്തര തീരുമാനമെടുക്കുന്നതിൽ തന്‍റെ സഹപ്രവർത്തകർ കാണിച്ച അലംഭാവമാണ് ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധി തനിക്കു ചുറ്റുമുള്ള ഉപദേശക വൃന്ദങ്ങളിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ടെന്നാണ് യുപിഎ സർക്കാരിലെ മുൻ മന്ത്രി കിഷോർ ചന്ദ്ര ദിയോ പറഞ്ഞത്. ഒരു ഡസനോളം വരുന്ന നേതാക്കളെ മാത്രം ആശ്രയിച്ചാണു കോണ്‍ഗ്രസ് ഇപ്പോൾ കഴിയുന്നത്.

മറ്റു പ്രായോഗിക നിർദേശങ്ങൾക്കൊന്നും പാർട്ടിയിൽ വിലയില്ല. പാർട്ടിയുടെ ചെലവിൽ ചുരുക്കം ചില നേതാക്കൾ സ്വന്തമായി ഉയർന്നു. അവർ മാത്രം പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ വിഹരിക്കുകയും ചെയ്യുന്നു. ഇതേ നേതാക്കൾ തന്നെ ഓരോ സംസ്ഥാനത്തും കസേര കളി നടത്തുകയാണ്. ഇതു മനസിലാക്കണമെങ്കിൽ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളെ ശ്രദ്ധിച്ചാൽ മതി. ഇക്കാര്യം രാഹുൽ ഗാന്ധിക്കു നന്നായി അറിയാമെന്നും ദിയോ പറഞ്ഞു.

തെറ്റുകൾ മനസിലാക്കി അതിനു യോജിച്ച വിധത്തിൽ ഉത്തരവാദിത്വമുള്ളവർ പെരുമാറണമെന്നാണ് മുൻ നിയമമന്ത്രി അശ്വിനി കുമാർ പറഞ്ഞത്. സ്തുതിപാഠകർ മാത്രം നേട്ടമുണ്ടാക്കുകയും അല്ലാത്തവരുടെ അഭിപ്രായങ്ങൾക്കു വിലയില്ലാതായി മാറുകയും ചെയ്തു. ഇതു മറികടക്കാനായില്ലെങ്കിൽ പാർട്ടിക്കു നിലനിൽപുണ്ടാകില്ലെന്നും അശ്വിനി കുമാർ കുറ്റപ്പെടുത്തി. പാർട്ടി നേതൃത്വത്തിലേക്ക് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകൾ അനിവാര്യമായിരിക്കുന്നു. കസേര കളികൾക്കു പകരം ജനങ്ങളോട് അടുത്തു നിൽക്കുന്ന നേതാക്കളെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും അശ്വിനികുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.