ജിഎസ്ടി വരുന്പോൾ എല്ലായിടത്തും ഒരേ നികുതി
ജിഎസ്ടി വരുന്പോൾ എല്ലായിടത്തും ഒരേ നികുതി
Monday, March 20, 2017 1:13 PM IST
ന്യൂഡൽഹി: ജൂലൈയിൽ ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്തെല്ലായിടത്തും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരേ നികുതി നിരക്കാകും.

* കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇപ്പോൾ താരതമ്യേന കുറഞ്ഞ നിരക്കിലാണു വാറ്റ്. ജിഎസ്ടി ആകുന്നതോടെ ആ വ്യത്യാസം ഇല്ലാതാകും. സംസ്ഥാനങ്ങൾ തമ്മിലുള്ള നിരക്ക് വ്യത്യാസവും ഇല്ലാതാകും.

* മദ്യവും പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടിയിൽ വരുന്നില്ലാത്തതിനാൽ അവയുടെ നികുതി നിരക്കുകൾ ഏകീകരിക്കില്ല.

* നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുശതമാനം, സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും 12 ശതമാനം, പൊതു ഉപഭോഗവസ്തുക്കൾക്കും സേവനങ്ങൾക്കും 18 ശതമാനം, ആഡംബര ഇനങ്ങൾക്ക് 28 ശതമാനം എന്നിങ്ങനെയാണു നികുതി നിരക്ക്.

* ആഡംബര വാഹനങ്ങൾക്ക് 28 ശതമാനത്തിനു പുറമേ 12 ശതമാനം സെസ് ചുമത്തും. കോളാ പാനീയങ്ങൾക്ക് 15 ശതമാനമാണു സെസ്. സിഗരറ്റിനും ചുരുട്ടിനും ആയിരത്തിന് 4170 രൂപ അല്ലെങ്കിൽ വിലയുടെ 290 ശതമാനം എന്നതാകും സെസ്.

* സെസ് ഈടാക്കുന്നതു സംസ്ഥാനങ്ങൾക്കു പ്രാരംഭത്തിൽ വരാവുന്ന നഷ്ടം നികത്താനാണ്. 2014-15 ലെ നിരക്കിൽനിന്ന് 15 ശതമാനം വീതം വർധിച്ച് ഓരോ വർഷവും നികുതി കിട്ടണം. ഇങ്ങനെ കിട്ടിയില്ലെങ്കിൽ വ്യത്യാസം വരുന്ന തുക അഞ്ചുവർഷത്തേക്ക് കേന്ദ്രം നൽകണം. അങ്ങനെ നൽകാനാണു സെസ് ഉപയോഗിക്കുക.


* ജിഎസ്ടിയിൽ പരമാവധി ഈടാക്കാവുന്ന നികുതി 40 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പരമാവധി നികുതി 28 ശതമാനമാണ്. നിരക്ക് വർധിപ്പിക്കാൻ പാർലമെന്‍റിനെ സമീപിക്കുന്നത് ഒഴിവാക്കാനാണ് ഉയർന്ന പരിധി നിശ്ചയിച്ചത്.

* ജിഎസ്ടി കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കുവയ്ക്കും. ഒരു വസ്തുവിന് 12 ശതമാനം നികുതി എന്നാൽ ആറുശതമാനം വീതം കേന്ദ്രത്തിനും സംസ്ഥാനത്തിനും എന്നാണർഥം.

* ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ അവരുടെ വ്യാപാരികൾ നടത്തുന്ന വില്പനയ്ക്ക് ഒരു ശതമാനം നികുതി പിരിച്ച് അടയ്ക്കണമെന്നാണു വ്യവസ്ഥ. ഇപ്പോൾ നികുതി നൽകാത്ത ഇ-കൊമേഴ്സ് കന്പനികൾ ഇതുവഴി നികുതി വലയിലാകും. അവർ ഏതു സംസ്ഥാനത്തേക്കാണോ വിൽക്കുന്നത് ആ സംസ്ഥാനത്തിനാണു നികുതി ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.