ധനബില്ലിൽ തടസവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ
ധനബില്ലിൽ തടസവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ
Tuesday, March 21, 2017 12:48 PM IST
ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ധനബില്ലിൽ എൻ.കെ പ്രേമചന്ദ്രന്‍റെ തടസവാദം. പാർലമെന്‍ററി ജനാധിപത്യ കീഴ്‌വഴക്കങ്ങളെ ലംഘിച്ചു പിൻവാതിൽ നിയമനിർമാണത്തിനാണ് കേന്ദ്രം നീങ്ങുന്നതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഭരണഘടനയുടെ 110 (1), 117 എന്നീ അനുച്ഛേദങ്ങളുംസഭാ നടപടിച്ചട്ടം 219 (1) അനുസരിച്ചും നികുതി നിർദേശങ്ങൾ അതുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങൾ എന്നിവ മാത്രമേ ധനബില്ലിൽ പരിഗണിക്കാൻ കഴിയൂ.

പുതിയ ധനബില്ലിൽ നിലവിലുള്ള 40 നിയമങ്ങളാണ് ഭേദഗതി ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്. ഈ നിയമങ്ങൾക്കൊന്നും ധനസംബന്ധമായ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. 1956 ലെ ഒന്നാം ലോക്സഭയിലെ സ്പീക്കറായിരുന്ന മവ്ലങ്കാർ ഇക്കാര്യത്തിൽ നൽകിയ റൂളിംഗ് പ്രസക്തമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.


2016 ൽ ഇന്നത്തെ സ്പീക്കർ നൽകിയ റൂളിംഗും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. നികുതിയേതര നിർദേശങ്ങൾ പരമാവധി ധനബില്ലിൽ നിന്നുംഒഴിവാക്കണമെന്നതായിരുന്നു 2016 ൽ പ്രേമചന്ദ്രൻ ഉന്നയിച്ച ക്രമപ്രശ്നത്തിൻമേൽ സ്പീക്കർറൂളിംഗ് നൽകിയത്. തുടർന്ന് ഈ വാദങ്ങളെ ഖണ്ഡിച്ച് ജയ്റ്റ്‌ലി മറുപടി പറഞ്ഞു. നികുതിയേതര നിർദേശങ്ങൾ ആണെങ്കിലും നികുതി നിർദേശങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ് പുതിയ നിയമ ഭേദഗതികളെന്നായിരുന്നു ജയ്റ്റ്‌ലിയുടെ വാദം. തുടർന്ന് പ്രേമചന്ദ്രൻ ഉന്നയിച്ച ക്രമപ്രശ്നത്തിൽ സ്പീക്കർ റൂളിംഗ് നൽകി.

നികുതിയേതര നിർദ്ദേശങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്ന സ്പീക്കറുടെ റൂളിംഗ്ആവർത്തിച്ചു കൊണ്ട് ധനബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.