ഇപിഎഫ് പെൻഷൻ ഇന്നു പാർലമെന്‍റിൽ ചർച്ച ചെയ്യും
ഇപിഎഫ് പെൻഷൻ ഇന്നു പാർലമെന്‍റിൽ ചർച്ച ചെയ്യും
Wednesday, March 22, 2017 12:57 PM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഇന്നു ലോക്സഭയിൽ ചർച്ച ചെയ്യും. എൻ.കെ പ്രേമചന്ദ്രൻ എംപി അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലാണു ചർച്ച. കഴിഞ്ഞ സമ്മേളനത്തിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണു ലോക്സഭയിൽ ഈ വിഷയം ഇന്നെത്തുന്നത്. തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ മറുപടി നൽകും.

ഇപിഎഫ് അംഗങ്ങൾക്കു യഥാർഥ ശന്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വിധി നടപ്പാക്കുന്ന കാര്യത്തിൽ തൊഴിൽ മന്ത്രാലയം ഇപിഎഫ് ഓഫീസിന് നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതു സബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തു വന്നിട്ടില്ല. ഉത്തരവ് നടപ്പാക്കുന്പോൾ ഇപിഎഫ് അംഗങ്ങളിൽ എത്രപേർക്ക് അതിന്‍റെ ഗുണം ലഭിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. ഉയർന്ന പെൻഷൻ ലഭിക്കാനുള്ള അർഹത ഇപിഎഫ് അംഗങ്ങളിൽ ഒരു വിഭാഗത്തിനു മാത്രമായിരിക്കുമെന്നാണ് വിവരം.

സർക്കാർ തീരുമാനത്തിന്‍റെ വിശദാംശങ്ങൾ ഇനി ഇപിഎഫ്ഒ തന്നെ തയാറാക്കി പുറത്തുവിടണം. അപ്പോൾ മാത്രമേ എത്രപേർക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകു. നിലവിൽ ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും വ്യക്തമായ മറുപടി നൽകുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.