ചെരുപ്പൂരിയടിച്ച ശിവസേനാ എംപിയെ പിന്തുണയ്ക്കാതെ സർക്കാരും സ്പീക്കറും
ചെരുപ്പൂരിയടിച്ച ശിവസേനാ എംപിയെ പിന്തുണയ്ക്കാതെ സർക്കാരും സ്പീക്കറും
Monday, March 27, 2017 2:08 PM IST
ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എംപിയെ നേരിട്ടു പിന്തുണയ്ക്കാതെ കേന്ദ്രസർക്കാർ. വിമാനക്കന്പനികൾ എംപിക്കു യാത്രാ വിലക്ക് ഏർപ്പെടുത്തിയ വിഷയം ലോക്സഭയിൽ ഇന്നലെ ശിവസേന ഉന്നയിച്ചിരുന്നു. എംപിയുടെ യാത്രാ വിലക്ക് പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

വിഷയത്തിൽ മറുപടി പറഞ്ഞ കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതിരാജു എംപിയുടെ പ്രവൃത്തിയെ അപലപിക്കുകയാണു ചെയ്തത്. ഗെയ്ക്‌വാദിന്‍റെ പ്രവൃത്തിയെ മന്ത്രി അപലപിച്ചതിനു പിന്നാലെ ഈ വിഷയത്തിൽ തന്നെക്കൊണ്ടു കൂടുതൽ പറയിപ്പിക്കരുതെന്ന് സ്പീക്കർ സുമിത്ര മഹാജനും മുന്നറിയിപ്പു നൽകി.

ശിവസേനയിലെ ആനന്ദ്റാവു അദ്സുലാണ് ഇന്നലെ ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. ഗെയ്ക്‌വാദിന്‍റെ യാത്രാ വിലക്ക് നീക്കണം എന്നു മാത്രമാണ് തന്‍റെ ആവശ്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ ഗെയ്ക്‌വാദിന്‍റെ നടപടിയെ അപപലപിച്ച കോണ്‍ഗ്രസ് അംഗങ്ങളും അദ്സുലും തമ്മിൽ വാക്കേറ്റവുമുണ്ടായി.

നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നു മന്ത്രി പറഞ്ഞു. രാജ്യത്തെ വിമാന സർവീസുകളിൽ മികച്ച സുരക്ഷ സജ്ജീകരണങ്ങളാണുള്ളത്. ഒരു എംപി ഇത്തരത്തിൽ പെരുമാറുമെന്നു കരുതിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുൻപ് ഒരു എംപി വിമാന ജീവനക്കാരോട് അപമര്യദയായി പെരുമാറിയപ്പോൾ ഡിജിസിഎ ചില മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും ഇറക്കിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ ഗെയ്ക്‌വാദിനെതിരേയും ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, ഗെയ്ക്‌വാദിനെതിരായ യാത്രാ വിലക്ക് ഭരണഘടനക്കെതിരായ നടപടിയാണെന്നായിരുന്നു ശിവസേന എംപിയുടെ നിലപാട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇപെടണം. ഒരു യാത്രക്കാരനു ലഭിക്കേണ്ട എല്ല മര്യാദകളും എംപിക്കും ലഭിക്കണമെന്നുമാണ് ഗെയ്ക്ക്വാദിന്‍റെ സഹപ്രവർത്തകൻ കൂടിയായ അദ്സുൽ പറഞ്ഞത്. അടുത്തയിടെ ഹാസ്യതാരം കപിൽ ശർമ വിമാനത്തിൽ മോശമായി പെരുമാറിയ സംഭവവും ശിവസേന എംപി സഭയിൽ ഉന്നയിച്ചു. എന്നാൽ, ശർമക്കെതിരേ ഒരു നടപടിയും ഉണ്ടായില്ല. നിയമവും നിർദേശങ്ങളുമെല്ലാം എല്ലാവർക്കും ഒരു പോലെയാണെന്നും അദ്സുൽ പറഞ്ഞു.

വിഷയത്തിൽ മന്ത്രി കാര്യമായ മറുപടിയൊന്നും പറയാതിരുന്നതിൽ ശിവസേന എംപിമാർ ലോക്സഭയിൽ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ എംപിമാരെ സ്പീക്കർ സുമിത്ര മഹാജൻ വിലക്കി.

വ്യോമയാന മന്ത്രിയുമായി സംസാരിച്ച് വിഷയത്തിന് പരിഹാരം കണ്ടെത്താനും സ്പീക്കർ നിർദേശിച്ചു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഗെയ്ക്ക് വാദിന്‍റെ പെരുമാറ്റം ന്യായീകരിക്കാവുന്നതല്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഇതു ശരിയായ സന്ദേശമല്ല നൽകുന്നത്. തുടർന്നാണ് ഈ വിഷയത്തിൽ തന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുതെന്ന് സ്പീക്കർ മുന്നറിയിപ്പു നൽകിയത്.
അതേസമയം, ഗെയ്ക്‌വാദ് എയർ ഇന്ത്യക്കെതിരേ പരാതി നൽകുമെന്നാണ് വിവരം. എംപി നാളെ പാർലമെന്‍റിലെത്തുമെന്നാണ് ശിവസേന വൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവത്തിന് ശേഷം മഹാരാഷ്ട്രയിലെ സ്വന്തം മണ്ഡലത്തിൽ പോലും എംപി പ്രത്യക്ഷപ്പെട്ടിരുന്നില്ല.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.