പാതയോരങ്ങളിലെ മദ്യശാലകൾ: സംസ്ഥാനങ്ങൾ ചോദ്യം ചെയ്യാത്തതെന്താണെന്നു സുപ്രീംകോടതി
പാതയോരങ്ങളിലെ മദ്യശാലകൾ: സംസ്ഥാനങ്ങൾ ചോദ്യം ചെയ്യാത്തതെന്താണെന്നു സുപ്രീംകോടതി
Wednesday, March 29, 2017 12:45 PM IST
ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പിലാക്കിയാൽ വരുമാന നഷ്ടമുണ്ടാകുമെങ്കിൽ സംസ്ഥാന സർക്കാരുകൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്ന വാദവുമായി എത്തിയിരിക്കുന്നതിൽ ഭൂരിഭാഗവും സ്വകാര്യ മദ്യവില്പന ശാലകളാണ്. പാതയോരങ്ങളിലെ മദ്യവില്പന ശാലകൾ മാറ്റണമെന്നു ഉത്തരവിട്ടതു കൊണ്ട് ഉദ്ദേശിച്ചത് സന്പൂർണ മദ്യനിരോധനമല്ല. ഇക്കാര്യത്തിൽ സന്തുലിതമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇന്നും വാദം തുടരുമെന്ന് അറിയിച്ചു.

മദ്യവില്പന ശാലകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ മുൻനിർത്തിയാണ് 500 മീറ്റർ മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവിട്ടത്. അതുകൊണ്ട് എന്താണ് പ്രശ്നമുണ്ടാകുക? മദ്യപിച്ച് വാഹനമോടിച്ചത് മൂലമുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കാര്യം ആരും ഉന്നയിക്കുന്നില്ല. കുടുംബത്തിലെ വരുമാനമുണ്ടാക്കുന്ന ഏക വ്യക്തി കൊല്ലപ്പെട്ടാൽ ആ കുടുംബം അനാഥമാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പാതകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നിരിക്കെ സംസ്ഥാന പാതയോരത്തെ മദ്യവില്പന നിരോധനത്തിനെതിരേ വാദിക്കുന്നതെന്തിനാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് ചോദിച്ചു.


പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധിയിൽ ഇളവ് തേടി തമിഴ്നാട്, തെലുങ്കാന, ആസാം സംസ്ഥാനങ്ങളും കേരളത്തിൽ നിന്നും ബീവ്റേജ്സ് കോർപ്പറേഷനും കണ്‍സ്യൂമർ ഫെഡുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാട്, തെലുങ്കാന സർക്കാരുകൾക്കു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും വിവിധ മദ്യശാലകൾക്കു വേണ്ടി ഒരുകൂട്ടം മുതിർന്ന അഭിഭാഷകരും ഹാജരായപ്പോൾ എതിർപക്ഷത്ത് ആരുമില്ലേയെന്ന് കോടതി ആരാഞ്ഞു. ഈ ഘട്ടത്തിൽ കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരനു വേണ്ടി ഹാജരായ അഭിഭാഷകനായ കാളീശ്വരം രാജ് സുപ്രീംകോടതി വിധിയിൽ മാറ്റം വരുത്താൻ പാടില്ലെന്നു വാദിച്ചു. മദ്യവിൽപ്പന റോഡ് യാത്രികരുടെ കാഴ്ചയുടെ പരിധിയിൽ നിന്നു മാറ്റാനും മദ്യലഭ്യത കുറയ്ക്കാനും കഴിയുന്ന വിധിയിൽ വെള്ളം ചേർക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വാ
ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.