രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്ന് യെച്ചൂരി
രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്ന് യെച്ചൂരി
Sunday, April 30, 2017 11:44 AM IST
ന്യൂഡൽഹി: രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടു തവണയിൽ കൂടുതൽ രാജ്യസഭയിലേക്കു മത്സരിപ്പിക്കരുതെന്ന പാർട്ടി നയം നടപ്പാക്കേണ്ട ജനറൽ സെക്രട്ടറിതന്നെ ഈ നയം മറികടക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി രാജ്യസഭയിലേക്കു മത്സരിക്കുന്നതിനെതിരേ പാർട്ടിയിലെ പ്രകാശ് കാരാട്ട് വിഭാഗം കടുത്ത നിലപാടു സ്വീകരിച്ചതാണു യെച്ചൂരിയുടെ പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്. ഓഗസ്റ്റ് 18-ന് കാലാവധി കഴിയുന്ന യെച്ചൂരിയുടെ പാർലമെന്‍റിലേക്കുള്ള തിരിച്ചുവരവ് കാരാട്ട് പക്ഷത്തിന്‍റെ എതിർപ്പു മൂലം പ്രതിസന്ധിയിലായെന്നു കഴിഞ്ഞ ഞായറാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.

കോണ്‍ഗ്രസ് പിന്തുണയില്ലാതെ സിപിഎമ്മിനു പശ്ചിമബംഗാളിൽ നിന്നു രാജ്യസഭാ സ്ഥാനാർഥിയെ ജയിപ്പിക്കാനാകില്ല. ബംഗാൾ നിയമസഭയിൽ സിപിഎമ്മിന് 26 പേർ മാത്രമേയുള്ളൂ. കോണ്‍ഗ്രസിന് 44 എംഎൽഎമാരുണ്ട്. ബംഗാളിൽനിന്ന് 2005 ലാണ് യെച്ചൂരി ആദ്യമായി രാജ്യസഭയിലേക്കു ജയിച്ചത്. 2015ലാണ് യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായത്.

കേന്ദ്രസർക്കാരിനെതിരേ പാർലമെന്‍റിലെ പോരാട്ടത്തിന് യെച്ചൂരിയുടെ സേവനം അനിവാര്യമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും മറ്റു പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്‍റിലെ പ്രധാന ഇടതുശബ്ദമാണു യെച്ചൂരി. അങ്ങ നെയെങ്കിൽ ആദ്യം സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയട്ടെയെന്നായിരുന്നു എതിർപക്ഷക്കാരുടെ നിലപാട്. സിപിഎം ജനറൽ സെക്രട്ടറിമാർ എംപിമാരാകുന്ന പാരന്പര്യം ഇല്ലെന്നതും കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കരുതെന്ന പാർട്ടി കോണ്‍ഗ്രസ് തീരുമാനവും ചൂണ്ടിക്കാട്ടിയായിരുന്നു കാരാട്ട് പക്ഷക്കാരുടെ വിയോജിപ്പ്.


ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി പറഞ്ഞു. യുവാക്കളെ മുൻനിരയിലേക്കു കൊണ്ടുവരികയാണു പാർട്ടിയുടെ നയമെന്നും യെച്ചൂരി അവകാശപ്പെട്ടു. ബംഗാൾ ഘടകമോ കേന്ദ്ര കമ്മിറ്റിയോ വിഷയം ചർച്ച ചെയ്യുന്നതിനു മുന്പാണു തനിക്കു വേണ്ട ത്ര പിന്തുണയില്ലെന്ന യാഥാർഥ്യം മനസിലാക്കിയുള്ള യെച്ചൂരിയുടെ പിന്മാറ്റം. കഴിഞ്ഞാഴ്ച ചേർന്ന ബംഗാളിലെ സംസ്ഥാന സമിതി യോഗത്തിൽ രാജ്യസഭാ സീറ്റുകാര്യം ചർച്ച ചെയ്തില്ല. മേയിൽ ചേരുന്ന അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ മാറ്റുകയായിരുന്നു.

ബംഗാളിൽനിന്നു യെച്ചൂരിക്കു പുറമേ തൃണമൂൽ അംഗങ്ങളായ ഡെറിക് ഒബ്രിയൻ, ബന്ദോപാധ്യായ, പി. ഭട്ടാചാര്യ, ഡൊലാ സെൻ എന്നിവരുടെ കാലാവധിയും ഓഗസ്റ്റിൽ പൂർത്തിയാകും. 294 അംഗ നിയമസഭയിൽ 211 എംഎൽഎമാരുള്ള തൃണമൂൽ സ്ഥാനാർഥികൾ ജയിക്കുമെന്നുറപ്പ്. കോണ്‍ഗ്രസിന് 44 അംഗങ്ങളുള്ളതിനാൽ രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.