ബംഗാളിൽ തൃണമൂലിനു വൻനേട്ടം; ബിജെപിക്കു വെറും മൂന്നു വാർഡ് മാത്രം
Wednesday, May 17, 2017 12:22 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ഏഴു മുനിസിപ്പാലിറ്റികളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലിടത്തു വിജയിച്ചു. ഗൂർഖ ജനമുക്തി മോർച്ച(ജിജെഎം) മൂന്നിടത്തു വിജയിച്ചു. വൻ അവകാശവാദവുമായി മത്സരിച്ച ബിജെപിക്ക് കേവലം മൂന്നു വാർഡുകൾ മാത്രമാണു വിജയിക്കാനായത്. കോൺഗ്രസും ഇടതുമുന്നണിയും കൂടി ആറു സീറ്റുകളേ വിജയിച്ചുള്ളൂ. ഡാർജിലിംഗ് മേഖലയിലെ മിരിക് മുനിസിപ്പാലിറ്റി തൃണമൂൽ ജിജെഎമ്മിൽനിന്നു പിടിച്ചെടുത്തു.

ഡോംകൽ, റായ്ഗഞ്ച്, പുജാലി എന്നിവയാണു തൃണമൂൽ വിജയിച്ച മറ്റു മുനിസിപ്പാലിറ്റികൾ. ഡാർജിലിംഗ്, കുർസിയോംഗ്, കലിംപോംഗ് എന്നിവിടങ്ങളിൽ ഗൂർഖ ജനമുക്തി മോർച്ച കരുത്തു നിലനിർത്തി.

ഡോംകലിൽ 21 വാർഡുകളിൽ 18 എണ്ണം തൃണമൂൽ നേടി. കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും ശക്തികേന്ദ്രമായിരുന്നു ഡോംകൽ. റായ്ഗഞ്ചിൽ ബിജെപി ഒരു സീറ്റും പുജാലിയിൽ രണ്ടു സീറ്റും നേടി. പത്തു വർഷമായി ജിജെഎമ്മിന്‍റെ കൈവശമായിരുന്ന മിരിക് മുനിസിപ്പാലിറ്റിയിൽ‌ ആകെയുള്ള ഒന്പതു സീറ്റുകളിൽ ആറെണ്ണം തൃണമൂൽ നേടി. അതേസമയം, ഡാർജിലിംഗ് മുനിസിപ്പാലിറ്റിയിൽ‌ ഗൂർഖ ജനമുക്തി മോർച്ച 32ൽ 31 സീറ്റ് നേടി മേധാവിത്വം നിലനിർത്തി.


സിപിഎം, കോൺ. അംഗങ്ങൾ കൂറുമാറി

കോൽക്കത്ത: ഡോംകൽ മുനിസിപ്പാലിറ്റിയിലേക്കു വിജയിച്ച സിപിഎം, കോൺഗ്രസ് കൗൺസിലർമാർ മണിക്കൂറുകൾക്കകം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഡോംകലിൽ തൃണമൂലിന്‍റെ 18ഉം കോൺഗ്രസിന്‍റെ രണ്ടും സിപിഎമ്മിന്‍റെ ഒന്നും അംഗങ്ങളാണു വിജയിച്ചത്. രണ്ടു പേർകൂടി ചേർന്നതോടെ തൃണമൂലിന്‍റെ അംഗസംഖ്യ 20 ആയി.
പ്രതിപക്ഷത്ത് ഇനി കോൺഗ്രസിലെ ഒരംഗം മാത്രമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.