വിദേശ നിക്ഷേപം: എഫ്ഐപിബി ഇല്ലാതാക്കുന്നു
Wednesday, May 24, 2017 12:17 PM IST
ന്യൂഡൽഹി: രാജ്യത്തേക്കുവിദേശമൂലധന നിക്ഷേപം അനുവദിക്കുന്നതിനു പ്രവർത്തിച്ചിരുന്ന എഫ്ഐപിബി (ഫോറിൻ ഇൻവെസ്റ്റ്മെന്‍റ് പ്രൊമോഷൻ ബോർഡ്) ഇല്ലാതാക്കുന്നു. ഇതുസംബന്ധിച്ച നിർദേശം ഇന്നലെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചു.

കാൽനൂറ്റാണ്ടു മുന്പ് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ ബോർഡ് തുടങ്ങിയത്. ഇപ്പോൾ ഒട്ടുമിക്ക വ്യവസായ മേഖലകളിലും നേരിട്ടുള്ള മൂലധനനിക്ഷേപം “ഓട്ടോമാറ്റിക്’’ റൂട്ടിലാക്കി. പ്രത്യേക അനുമതി വേണ്ടത് ഇനി 11 മേഖലകൾ മാത്രം. പ്രതിരോധം, ചില്ലറവ്യാപാരം തുടങ്ങിയ ഈ മേഖലകളിലെ അനുമതി മാർഗരേഖകൾ പാലിച്ച് അതതു മന്ത്രാലയവും നിയമ-ധന മന്ത്രാലയങ്ങളും ചേർന്നു തീരുമാനിക്കും. 5000 കോടി രൂപ വരെയുള്ള പദ്ധതികളാണ് എഫ്ഐപിബി അനുവദിച്ചിരുന്നത്. അതിൽ കൂടിയവ കാബിനറ്റിൽ പോകണം.


കഴിഞ്ഞ ധനകാര്യവർഷം 6010 കോടി ഡോളറാണ് (3.87 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്കുവന്ന മൂലധനനിക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.