ഐക്യം വ്യക്തമാക്കി സോണിയയുടെ ഉച്ചവിരുന്നിൽ പ്രതിപക്ഷ കക്ഷികൾ
ഐക്യം വ്യക്തമാക്കി സോണിയയുടെ ഉച്ചവിരുന്നിൽ പ്രതിപക്ഷ കക്ഷികൾ
Friday, May 26, 2017 12:33 PM IST
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെ ഉച്ചവിരുന്ന്. പ്രതിപക്ഷ നിരയിലുള്ള 17 പാർട്ടികളുടെ നേതാക്കൾ ഇന്നലെ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു. രാഷ്‌ട്രപതി സ്ഥാനാർഥിയായി പൊതുസമ്മതനെ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിനു കരുത്തു പകരുന്നതായി സോണിയ വിളിച്ചു ചേർത്ത യോഗം.

തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി, ബിഎസ്പി നേതാവ് മായാവതി, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് സുധാകർ റെഡ്ഡി, ഡിഎംകെ നേതാവ് കനിമൊഴി, നാഷനൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ജെഡിയു നേതാവ് ശരത് യാദവ്, എൻസിപി നേതാവ് ശരത് പവാർ, മുൻ പ്രധാനമന്ത്രിയും ജനതാദൾ നേതാവുമായ എച്ച്.ഡി. ദേവഗൗഡ, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവർ വിരുന്നിനെത്തി.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ഗുലാംനബി ആസാദ്, എ.കെ ആന്‍റണി, അഹമ്മദ് പട്ടേൽ തുടങ്ങിയവരും സംബന്ധിച്ചു. കേരളത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്. കെ മാണിഎംപി, ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എംപി, സിപിഎം നേതാവ് പി. കരുണാകരൻ എംപി തുടങ്ങിയവരും പങ്കെടുത്തു. ആം ആദ്മി പാർട്ടിക്ക് വിരുന്നിൽ ക്ഷണമുണ്ടായിരുന്നില്ല. ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ, അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസ് മുൻ പ്രസിഡന്‌റ് അനരൂദ് ജുഗ്നൂതിനു നൽകുന്ന ഉച്ചവിരുന്നിൽ നിതീഷ് കുമാർ പങ്കെടുക്കും.രാഷ്‌ട്രപതിസ്ഥാനാർഥിയെക്കുറിച്ചും മൂന്നു വർഷത്തെ നരേന്ദ്രമോദി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ, സഹാരൻപൂരിലെ ജാതിസംഘർഷം, നോട്ട് നിരോധനം എന്നിവയെക്കുറിച്ചും ചർച്ചചെയ്തു. രാഷ്‌ട്രപതിസ്ഥാനത്തേക്ക് സർക്കാരും പ്രതിപക്ഷവും കൂടി ഒരു പൊതുസമ്മതനായ സ്ഥാനാർഥിയാകണമെന്ന നിർദേശമാണു യോഗത്തിൽ മമത ബാനർജി മുന്നോട്ടുവച്ചത്. മതേതരപ്രതിബ ദ്ധതയുള്ള സ്ഥാനാർഥിയാണെങ്കിൽ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു.


യോഗത്തിനു ശേഷം മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. സർക്കാരിന്‍റെ സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു സ്വീകാര്യമല്ലെങ്കിൽ ഭരണഘടനയോട് പ്രതിബദ്ധതയുള്ള മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാമെന്നു ഗുലാംനബി ആസാദ് പറഞ്ഞു. ദളിത്, മുസ്‌ലിം, പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥകളാണ് മമത യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷം പൊതുസമ്മതനായ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കട്ടെയെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, സ്ഥാനാർഥിയുടെ പേരുസംബന്ധിച്ചു ഇന്നലെ ചർച്ചചെയ്തില്ലെന്നും പൊതുസമ്മതനെ കണ്ടെത്താനായി പ്രതിപക്ഷനേതാക്കളടങ്ങുന്ന സമിതി വരുമെന്നും മമതാ ബാനർജി പറഞ്ഞു.

അടുത്തയാഴ്ച ചെന്നൈയിൽ നടക്കുന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ ജന്മദിനാഘോഷ ചടങ്ങിനും പ്രതിപക്ഷ നേതാക്കൾക്കു ക്ഷണമുണ്ട്. അതിനു മുന്പായി സ്ഥാനാർഥിയുടെ പേര് സംബന്ധിച്ച് ധാരണയിലെത്തിയ ശേഷം ചെന്നൈയിൽ വച്ചു അന്തിമ തീരുമാനം എടുക്കാനാണ് പ്രതിപക്ഷ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.