സ്ഫോടകവസ്തു: യുപി നിയമസഭയിൽ 109 കാമറകൾ സ്ഥാപിച്ചു
സ്ഫോടകവസ്തു: യുപി നിയമസഭയിൽ 109 കാമറകൾ സ്ഥാപിച്ചു
Saturday, July 15, 2017 2:04 PM IST
ലക്നോ: ഉത്തർപ്രദേശ് നിയമസഭയിൽ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിനു പിന്നാലെ നിയമസഭാ മന്ദിരത്തിലെ കവാടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ദ്രുതകർമ സംഘം, പോലീസ് സേന എന്നീ സുരക്ഷാവിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ നിയമസഭ. നിയമസഭാ കവാടത്തിലേതുൾപ്പെടെ 109 സിസിടിവികൾ പുതുതായി സ്ഥാപിച്ചു.

ഇതിനിടെ, നിയമസഭാമന്ദിരത്തിൽനിന്നു പൊടി നിറച്ച മറ്റൊരു പായ്ക്കറ്റു കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. എന്നാൽ, ഇതു പാക്കിംഗിന് ഉപയോഗിക്കുന്ന മഗ്നീഷ്യം സൾഫേറ്റ് എന്ന രാസവസ്തുവാണെന്നും സ്ഫോടകവസ്തുവല്ലെന്നും എഡിജിപി അനന്ത് കുമാർ പറഞ്ഞു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഈ പായ്ക്കറ്റ് വിശദപരിശോധനയ്ക്കു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പഴയ പാസുമായി വരുന്നവരെ നിയമസഭയിൽ പ്രവേശിപ്പിക്കുന്നില്ല. സന്ദർശകർക്കും നിയന്ത്രണമേർപ്പെടുത്തി.


ജൂലൈ 12ന് പ്രതിപക്ഷനേതാവ് രാം ഗോവിന്ദ് ചൗധരിയുടെ സീറ്റിനു സമീപത്തുനിന്നാണു വെളുത്ത നിറമുള്ള പൊടി കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ ഇതു പെന്‍റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (പിഇടിഎൻ) എന്ന ശക്തിയേറിയ സ്ഫോടകവസ്തുവാണെന്നു തെളിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.