ന്യൂഡൽഹി: രാജ്യത്തു വളർന്നുവരുന്ന വിദ്വേഷവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമസംഭവങ്ങളും ഉടൻ അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് ഡൽഹിയിൽ നടന്ന വിവിധ മത, ബൗദ്ധിക നേതാക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു.
മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നിരപരാധികളെ ക്രൂരമായി കൊല്ലുന്നത് ഇന്ത്യയ്ക്ക് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
വിദേഷം പടർത്തുന്നതിനും അക്രമങ്ങൾക്കുമെതിരേ മനഃസാക്ഷിയെ ഉണർത്തുന്നതിനായി ദേശീയ മതാന്തര, പൊതുജന കണ്വൻഷൻ സംഘടിപ്പിക്കാൻ ഇന്നലെ നടന്ന നേതൃയോഗം തീരുമാനിച്ചു.
പശുവിന്റെ പേരിൽ രാജ്യത്ത് ഇനിയും കൊലപാതകവും അക്രമവും അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ യോഗം സ്വാഗതം ചെയ്തു.
സാമൂഹ്യ സൗഹാർദവും പരസ്പര ചർച്ചയും പ്രോൽസാഹിപ്പിക്കുന്നതിനായി സിബിസിഐ ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ 40 പ്രമുഖർ പങ്കെടുത്തു. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് അധ്യക്ഷനായിരുന്നു.
സ്വാമി ഗോസ്വാമി സുശീൽ മഹാരാജ്, വിവേക് മുനി, ഡോ. ഉമർ ഇല്യാസി, സർദാർ പരംജീത് സിംഗ് ചന്ദോക്, ഡോ. മൊഹിന്ദർ സിംഗ്, ഡോ. മൻസൂർ ആലം, നവെയ്ദ് ഹമീദ്, സിസ്റ്റർ അനസ്താസിയ ഗിൽ, റാബി എസക്കിയേൽ മലേക്കർ, പ്രഫ. ടി.കെ. ജോണ്‍, ഡോ. ഡെൻസിൽ ഫെർണാണ്ട സ്, മോണ്‍. ജോസഫ് ചിന്നയ്യൻ, ഡോ, സൂസൈ സെബാസ്റ്റ്യൻ, ജോണ്‍ ദയാൽ, എ.സി. മൈക്കിൾ, ജോർജ് കള്ളിവയലിൽ, ഫാ. ഫ്രെഡി ഡിസൂസ, ഫാ. സുരേഷ് മാത്യൂസ്, ഡോ. മൈക്കിൾ വില്യംസ്, റവ. വിജയേഷ് ലാൽ, റവ. റിച്ചാർഡ് ഹോവൽ, ഡി.കെ. മണവാളൻ, ഫാ. അലാറികോ കർവാലോ, ഫാ. ബെൻന്റോ റോഡ്രിഗ്സ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.