ഇതു സങ്കുചിത സാമുദായിക ദർശനത്തോടെയുള്ള പോരാട്ടം: സോണിയഗാന്ധി
ഇതു സങ്കുചിത സാമുദായിക ദർശനത്തോടെയുള്ള  പോരാട്ടം: സോണിയഗാന്ധി
Sunday, July 16, 2017 11:48 AM IST
ന്യൂഡൽഹി: സങ്കുചിത സാമുദായിക ദർശനത്തോടെയുള്ള പോരാട്ടമാണ് ഇത്തവണത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നിലവിലുള്ള സാഹചര്യത്തിൽ ചിലപ്പോൾ വോട്ടുകളുടെ എണ്ണം തങ്ങൾക്കു കുറവാണെങ്കിലും മത്സരം കൂടുതൽ ശക്തമാണെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അവർ പറഞ്ഞു.

രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും രാജ്യത്തിന്‍റെ ഭരണഘടനാ തലവന്മാരാണ്. എന്നാൽ, ഇന്ന് ഇവരെല്ലാം വളയപ്പെട്ട അവസ്ഥയിലാണെന്നതാണ് വേദനാജനകം.

ഇത്തരം അവസ്ഥയിൽ മുൻവിധിയില്ലാതെയും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിച്ചും ഈ ഉന്നത പദവിയുടെ ചുമതലകൾ നിറവേറ്റേണ്ട ത് അത്യാവശ്യമാണ്. അങ്ങനെയുള്ള ചുമതല നിറവേറ്റാൻ മീരാ കുമാറും ഗോപാൽകൃഷ്ണ ഗാന്ധിയും പൂർണമായും അനുയോജ്യരാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.