രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
Sunday, July 16, 2017 11:48 AM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ അടുത്ത പ്രഥമ പൗരൻ ആരെന്ന് ഇന്നു വിധിയെഴുത്ത്. തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎൽഎമാരും പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിൽ ഇന്നു വോട്ട് രേഖപ്പെടുത്തും.

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി ബിഹാർ മുൻ ഗവർണർ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറുമാണു മത്സരിക്കുന്നത്. ജയിക്കുന്നത് ഇവരിൽ ആരാണെങ്കിലും ദളിത് വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെയാൾ രാഷ്‌ട്രപതി സ്ഥാനത്തെത്തും.

രാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാർക്കായി പാർലമെന്‍റിൽ പ്രത്യേക ബൂത്ത് ഒരുക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാന നിയമസഭകളിലും എംഎൽഎമാർക്കായും ബൂത്തുകളുണ്ട്. കേരളത്തിൽ നിയമസഭയിലെ 604-ാം നന്പർ മുറിയിലാണ് വോട്ടിംഗ് കേന്ദ്രം.
ലോക്സഭയിലെ 543 അംഗങ്ങൾക്കും രാജ്യസഭയിലെ 233 അംഗങ്ങൾക്കും 29 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 4,120 എംഎൽഎമാർക്കുമാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് എംപിമാർക്കും എംഎൽഎമാർക്കും ഡൽഹി, പുതുച്ചേരി എന്നിവ ഒഴികെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ എംഎൽഎമാർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗങ്ങൾക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവില്ല. സംസ്ഥാനങ്ങളിലെ ജനസാന്ദ്രത അനുസരിച്ച് ഇലക്ടറൽ കോളജിലെ വോട്ടുകൾക്കു മൂല്യം നിശ്ചയിച്ചാണ് വോട്ടെണ്ണൽ നടത്തുക. ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടിനു കൂടുതൽ മൂല്യം ലഭിക്കും. നിലവിലുള്ള സാഹചര്യത്തിൽ എംപിമാരുടെയും എംഎൽഎമാരുടെയും എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ വോട്ട് എൻഡിഎ ഉറപ്പിച്ചിട്ടുണ്ടെ ങ്കിലും വോട്ടെടുപ്പിൽ അട്ടിമറി ഉണ്ടാകുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിനെയും ഇടതുപാർട്ടികളെയും കൂടാതെ തൃണമൂൽ കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാർട്ടി, ഡിഎംകെ, ആർജെഡി തുടങ്ങിയ പാർട്ടികളും മീരാ കുമാറിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


അതേസമയം, ബിഹാർ മുൻ ഗവർണർ രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കിയതോടെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനായിട്ടുണ്ടെന്നാണു ബിജെപിയും എൻഡിഎ കക്ഷികളും അവകാശപ്പെടുന്നത്. ബിഹാറിലെ മുഖ്യ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡും സമാജ്‌വാദി പാർട്ടിയും ആർക്ക് വോട്ട് ചെയ്യുമെന്നാണ് പ്രധാനമായും ദേശീയ രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്. ബിഹാർ മുൻ ഗവർണർ രാംനാഥ് കോവിന്ദിന്‍റെ സ്ഥാനാർഥിത്വത്തെ ജെഡി-യു സ്വാഗതം ചെയ്തിട്ടുണ്ടെ ങ്കിലും പിന്തുണ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ജെഡി-യു അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടായതാണ് ഇതിനു കാരണം.
ബിഹാർ സ്വദേശിനിയായ മീരാ കുമാറിനെ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥിയാക്കിയതോടെയാണ് ജെഡി-യുവിൽ ഭിന്നതയുണ്ടായത്.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.