വർഗീയവിദ്വേഷങ്ങൾ നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ: മുസ്‌ലിം
വർഗീയവിദ്വേഷങ്ങൾ നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ:  മുസ്‌ലിം
Monday, July 17, 2017 12:48 PM IST
ന്യൂഡൽഹി: രാജ്യത്ത് ബിജെപി തന്നെ തുടക്കം കുറിച്ച വർഗീയ വിദ്വേഷങ്ങളെ അവർക്കു പോലും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ എത്തിയെന്ന് മുസ്‌ലിം ലീഗ്. അതിനെ ഇനി വർത്തമാനം കൊണ്ടൊന്നും നിയന്ത്രിക്കാൻ കഴിയില്ല. ഇതിനെതിരായി ചിന്തിക്കുന്നവരുടെയൊക്കെ വിശാലമായ കൂട്ടായ്മ അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും പത്രസമ്മേളനത്തിൽ പറഞ്ഞു.

യു.പി.എ സർക്കാരിന്‍റെ കാലത്ത് സാന്പത്തികരംഗത്ത് ഉൾപ്പെടെ രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഇപ്പോൾ പിന്നിലേക്കു പോയിക്കൊണ്ടിരിക്കുകണ്. വലിയൊരുരാജ്യമായി വളർന്നുവരികയാണെന്ന തോന്നൽ അന്നുണ്ടായിരുന്നു.
എന്നാൽ, ഇന്ന് ആ പ്രതീക്ഷ നഷ്ടമായി. കൃഷിക്കാർ വലിയ കഷ്ടപ്പാടിലായി. ചെറുകിടക്കാരുടെ ജീവിതം വഴിമുട്ടി. ഭരണത്തിൽ ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നഷ്ടമാവുകയാണ്. നയങ്ങളെ കൂടുതൽ സാമുദായികവത്കരിച്ച് അതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

കഴിവുകേടുകൾ മറച്ചുവയ് ക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന സാമുദായിക ദ്രുവീകരണം ഏറ്റവുമധികം ബാധിക്കുന്നത് രാജ്യത്തെ ദളിതുകളെയും മുസ്ലിംകളെയുമാണ്. ഭയാനകമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇത് കൈവിട്ടുപോവുമെന്ന് തോന്നിയപ്പോൾ ഗോരക്ഷാപ്രവർത്തകരുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി തന്നെ രംഗത്തുവരികയുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കഴിഞ്ഞയാഴ്ച ഇസ്രായേലിൽ നടത്തിയ ദ്വിദിന സന്ദർശനത്തിൽ പലസ്തീനെ മാറ്റിനിർത്തിയ പ്രധാനമന്ത്രിയുടെ നടപടിയെ ഇ.ടി മുഹമ്മദ് ബഷീർ ചോദ്യം ചെയ്തു. എന്നും മർദിതരുടെ കൂടെ നിന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. അതിൽ നിന്നുള്ള നയംമാറ്റമാണ് മോദിയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

മൃഗങ്ങൾക്കെതിരായ ക്രൂരതതടയാനുള്ള ഭേദഗതി മനുഷ്യന്‍റെ ജീവനു രക്ഷയില്ലാതാക്കുന്ന സാഹചര്യമാണുള്ളത്. ഈ പുതിയ വിജ്ഞാപനം പശുക്കളുടെ സുരക്ഷിതത്വം ലക്ഷ്യംവച്ചല്ലെന്ന് ഉറപ്പാണ്. മാത്രവുമല്ല, ഈ വിജ്ഞാപനം കൊണ്ട് ഏറ്റവുമധികം അപകടമുണ്ടാവുന്നതും പശുക്കൾക്കു തന്നെയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കു നേരേ രാജ്യത്തു വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേ നടത്തിവരുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി ഡൽഹിയിൽ ഇന്നു റാലി നടത്തും. രാവിലെ 11ന് മണ്ഡിഹൗസ് മെട്രോ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങുന്ന മാർച്ച് ജന്തർ മന്ദറിൽ സമാപിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാവും റാലിയിൽ പങ്കെടുക്കുക.

ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനംചെയ്യും. സംഗമത്തിൽ വിവിധ കക്ഷിനേതാക്കളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും അഭിസംബോധനചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ ദേശീയ ഖജാൻജി പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ എന്നിവരും പങ്കെടുത്തു. ലീഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.