ബിജെപിയുടെ കണക്കുകൂട്ടൽ‌ തെറ്റിച്ച് നളിൻ‌ കൊതാഡിയ
ബിജെപിയുടെ കണക്കുകൂട്ടൽ‌  തെറ്റിച്ച് നളിൻ‌ കൊതാഡിയ
Wednesday, August 9, 2017 12:23 PM IST
അഹമ്മദാബാദ്: കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ടുപിടിക്കുന്നതിൽ വിരുതു കാണിക്കുന്ന അമിത് ഷായ്ക്കു സ്വന്തം പാളയത്തിലുള്ള നളിൻ കൊതാഡിയ മറുകണ്ടം ചാടുമെന്നതു മനസിലാക്കാനായില്ല. പട്ടേൽ വിഭാഗക്കാരെ ബിജെപി സർക്കാർ അടിച്ചമർത്തുവെന്നു പറഞ്ഞാണു കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ട് ചെയ്തത്.

ബിജെപിക്കാണു വോട്ട് ചെയ്തതെന്ന് ഒരു പകൽ മുഴുവൻ പറഞ്ഞു നടന്നിരുന്ന കൊതാഡിയ വൈകുന്നേരമായപ്പോഴേക്കും ഫേസ്ബുക്കിലൂടെയായിരുന്നു കൂറുമാറിയ കാര്യം അറിയിച്ചത്.

മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ ബിജെപി വിട്ടു രൂപവത്കരിച്ച ഗുജറാത്ത് പരിവർത്തൻ പാർട്ടി സ്ഥാനാർഥിയായാണു 2012ൽ കൊതാഡിയ വിജയിച്ചത്. അമ്രേലി ജില്ലയിലെ ധാരി മണ്ഡലത്തിൽനിന്നായിരുന്നു വിജയം. ജിപിപിയുടെ 163 സ്ഥാനാർഥികളിൽ കേശുഭായിക്കും കൊതാഡിയയ്ക്കും മാത്രമായിരുന്നു നിയമസഭ കാണാനായത്. നരേന്ദ്ര മോദിയുടെ പടയോട്ടത്തിൽ ഗുജറാത്തിൽ രക്ഷയില്ലെന്നു കണ്ടതോടെ കേശുഭായിയും കൊതാഡിയയും 2014 ഫെബ്രുവരിയിൽ ജിപിപിയെ ബിജെപിയിൽ ലയിപ്പിച്ചു.


എന്നാൽ പട്ടേൽ സംവരണസമരം ഗുജറാത്തിനെ പ്രകന്പനം കൊള്ളിച്ചപ്പോൾ‌ കൊതാഡിയ ബിജെപിയുമായി ഇടഞ്ഞു. പാർട്ടിക്കെതിരേ നിരന്തരം പ്രസ്താവനകളും നടത്തി. കൊട്ടാഡിയ യഥാർഥ പാർട്ടിക്കാരനല്ലെന്നും ജിപിപിയിൽനിന്നു ബിജെപിയിലേക്കുള്ള ഇറക്കുമതിയാണെന്നുമായിരുന്നു ബിജെപി നേതാക്കളുടെ മറുപടി.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനു വോട്ട് ചെയ്യില്ലെന്നു കൊതാഡിയ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പട്ടേൽ വിഭാഗത്തെ ബിജെപി അവഗണിക്കുവെന്നതായിരുന്നു കാരണമായി പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൊതാഡിയയുടെ വോട്ടിന്‍റെ വില ബിജെപി മനസിലാക്കി. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ വഴി കൊതാഡിയയെ ബിജെപി സ്വാധീനിച്ചു.

തൊഗാഡിയയുമായി ഏറെ അടുപ്പമുള്ളയാളാണ് കൊതാഡിയ. രാജ്യസഭാ തെരഞ്ഞെടുപ്പിനു തലേദിവസം ബിജെപി എംഎൽഎമാർക്കായി ഒരുക്കിയ വിരുന്നിലും കൊതാഡിയ പങ്കെടുത്തിരുന്നു. എന്നാൽ, ഇരുട്ടിവെളുത്തപ്പോഴേക്കും കൊതാഡിയ മലക്കംമറിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.