ഡോക ലായിൽനിന്നു പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം
ഡോക ലായിൽനിന്നു പ്രദേശവാസികൾ  ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം
Thursday, August 10, 2017 12:33 PM IST
ന്യൂഡല്‍ഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സിക്കിം അതിർത്തിയിലെ ഡോക ലായിൽനിന്നു പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം. നതാംഗ് ഗ്രാമത്തിലുള്ള ആളുകളോടാണു സൈന്യം അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും മുഖാമുഖം നിൽക്കുന്ന മേഖലയിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയാണു നതാംഗ് ഗ്രാമം.

അതേസമയം, ഡോക ലാമിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ എത്തിച്ചു തുടങ്ങി. സുക്നയിൽനിന്നും ആയിരത്തോളം സൈനികരെ അയച്ചതായാണുറിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിനു സ്ഥിരീകരണമുണ്ടായിട്ടില്ല. സംഘർഷം ഉണ്ടായാൽ ജനങ്ങൾക്കുബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മുന്‍കരുതലിന്‍റെ ഭാഗമായാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെന്നും സൈനിക നടപടിക്കുള്ള അടിയന്തര സാഹചര്യങ്ങളില്ലെന്നുമാണു സൈനിക വൃത്തങ്ങള്‍ നൽകുന്ന സൂചന. സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പേരെ വിന്യസിക്കുന്ന കാര്യം സൈനിക വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.


വാര്‍ഷിക പരിശീലനത്തിന്‍റെ ഭാഗമായാണ് സൈനികരെ അയയ്ക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.ജൂൺ 16നു സിക്കിം അതിർത്തിയോടു ചേർന്ന ഡോക ലായിൽ ചൈനീസ് സേന റോഡ് നിർമിക്കുന്നത് ഇന്ത്യ തടഞ്ഞതോടെ‍യാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. ഭൂട്ടാന്‍റെ പ്രദേശത്തെ അനധികൃത നിർമാണം തടയാൻ ഇന്ത്യൻ സേന അവിടേക്കു ചെല്ലുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.