ദിനകരന്‍റെ പ്രതികാരം: നാലു മന്ത്രിമാരെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കി
ദിനകരന്‍റെ പ്രതികാരം: നാലു മന്ത്രിമാരെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കി
Wednesday, August 23, 2017 12:48 PM IST
ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും കൈകോർത്തതോടെ കരുത്തു ചോർന്ന ടി.ടി.വി. ദിനകരൻ പ്രതികാര നടപടികളിലേക്ക്. എതിർചേരിയിലെ നേതാക്കളെ സംഘടനാപദവിയിൽനിന്നും നീക്കംചെയ്ത ദിനകരൻ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ചെയ്തു.

ആർ.ബി. ഉദയകുമാർ, കെ.സി. വീരമണി, എം.ആർ. വിജയഭാസ്കർ, ആർ. കാമരാജ് എന്നീ മന്ത്രിമാരെയാണു പാർട്ടിസ്ഥാനങ്ങളിൽനിന്നു നീക്കിയത്. ജയലളിതയുടെ സ്മരണ നിലനിർത്താനായി തുടങ്ങിയ പുരുട്ചി തലൈവി അമ്മ പാർവൈ എന്ന സംഘടനയുടെ ചുമതലയിൽനിന്നാണ് ഉദയകുമാറിനെ ഒഴിവാക്കിയത്. ശശികലയുടെ അനുയായിയായ എസ്.മാരിയപ്പൻ കെന്നിഡയ്ക്കാണു ചുമതല. വിജയഭാസ്കറിനെ അണ്ണാ ഡിഎംകെ കരൂർ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കി. ദിനകരന്‍റെ അനുയായിയായി വി. സെന്തിൽ ബാലാജി എംഎൽഎയെ പകരം കൊണ്ടുവന്നു. മന്ത്രി വീരമണിയെ പാർട്ടിയുടെ തിരുവാരൂർ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും കാമരാജിനെ വെല്ലൂർ(വെസ്റ്റ്) സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കി.


ഇതിനുപുറമേ അണ്ണാ ഡിഎംകെ മധുര യൂണിറ്റ് സെക്രട്ടറി രാജൻ ചെല്ലപ്പ എം.എൽ.എയെയും സംഘടനാചുമതലയിൽ നിന്ന് ഒഴിവാക്കി. അണ്ണാ ഡിഎംകെയിലെ സുപ്രധാനപദവികളിലൊന്നിൽ തഞ്ചാവൂർ എംഎൽഎ എം. രംഗസ്വാമിയെ നിയോഗിച്ചു. തഞ്ചാവൂർ സൗത്ത് ജില്ലാ സെക്രട്ടറിയായി എം.ശേഖറെയും നിയോഗിച്ചു. രാജ്യസഭാംഗമായ ആർ. വൈദ്യലിംഗത്തെ ഒഴിവാക്കിയാണിത്. വൈദ്യലിംഗത്തിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ശശികലയ്ക്കെതിരേ സംഘടനാതല നടപടി സ്വീകരിച്ചത്.

ദിനകരൻ ക്യാന്പിലുള്ള 18 എംഎൽഎമാർ പുതുച്ചേരിയിലെ റിസോർട്ടിൽ കഴിയുകയാണ്. 22 എംഎൽഎമാരുടെ പിന്തുണയാണു ദിനകരൻപക്ഷം അവകാശപ്പെടുന്നത്. ഭൂരിപക്ഷം നഷ്ടമായ പളനിസ്വാമി രാജിവയ്ക്കണമെന്നു ശശികലയുടെ സഹോദരൻ ദിവാകരൻ ആവശ്യപ്പെട്ടു. പളനിസ്വാമിക്കു പകരം സ്പീക്കറും ദളിത് വിഭാഗക്കാരനുമായ പി. ധനപാൽ മുഖ്യമന്ത്രിയാകണമെന്നു കഴിഞ്ഞ ദിവസം ദിവാകരൻ നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.