ആർകെ നഗറിൽ ഡിസംബർ 31നു മുന്പ് ഉപതെരഞ്ഞെടുപ്പു വേണം; ഹൈക്കോടതി
Monday, September 18, 2017 12:18 PM IST
ചെന്നൈ: മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജെ. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുന്ന ആർകെ നഗർ നിയമസഭാ മണ്ഡലത്തിൽ ഈവർഷം ഡിസംബർ 31നുമുന്പ് തെരഞ്ഞെടുപ്പു നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനോടു നിർദേശിച്ചു.

ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് എം. സുന്ദർ എന്നിവരടങ്ങിയ ഫസ്റ്റ് ബെഞ്ചാണ് പൊതുതാത്പര്യ ഹർജിയിൽ കമ്മീഷനു നിർദേശം നല്കിയത്. പണം നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച ആരോപണത്തെത്തുടർന്ന് ഏപ്രിൽ 12നു നടത്താനിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നത് ജനാധിപത്യത്തിനും ജനങ്ങൾക്കും ഭൂഷണമല്ലെന്നു ചൂണ്ടിക്കാട്ടി കെ.കെ. രമേശ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണു വിധി. ജനപ്രതിനിധി മരണമടഞ്ഞാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.