വിളിക്കാത്ത കല്യാണത്തിനു പോയവർ വിമർശിക്കുന്നു: സുർജേവാല
വിളിക്കാത്ത കല്യാണത്തിനു പോയവർ  വിമർശിക്കുന്നു: സുർജേവാല
Monday, December 11, 2017 2:48 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾക്കു പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്കു മറുപടി നൽകി കോണ്‍ഗ്രസ്. ഇന്ത്യ നേരിട്ട രണ്ടു ഭീകരാക്രമണങ്ങൾക്കുശേഷവും ആരും വിളിക്കാതെ നവാസ് ഷരീഫിന്‍റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനിൽ പോയത് കോണ്‍ഗ്രസുകാരല്ല, മോദി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുർജേവാല ചൂണ്ടിക്കാട്ടി. വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനിൽ പോയ ആളാണ് ഇപ്പോൾ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽനിന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരിടാനാണെങ്കിൽ പാക് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ പത്താൻകോട്ടിലേക്ക് കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും. അതിനാൽ ഇവിടെ ആർക്കാണ് പാക്കിസ്ഥാനോടു സ്നേഹമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ചിന്തകൾ പ്രധാനമന്ത്രിക്കു ചേർന്നതല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്‍റെ വയസിനും അനുഭവത്തിനും ചേർന്നതല്ലെന്നും സുർജേവാല പ്രതികരിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അടിപതറുമോ എന്ന ആശങ്കയാണ് മോദിയെ ഇത്തരം തലയും വാലുമില്ലാത്ത ആരോപണങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നിലപാട്.



രഹസ്യയോഗ പ്രയോഗത്തെ വിമർശിച്ച് ആനന്ദ് ശർമ

ന്യൂഡൽഹി: എല്ലാവർക്കും അറിയിപ്പു നൽകി നടത്തിയ ഒരു കൂടിക്കാഴ്ച പ്രധാനമന്ത്രിക്ക് മാത്രമായി എങ്ങനെ രഹസ്യയോഗമായി മാറുമെന്നാണ് മോദിയുടെ ആരോപണത്തിനു മറുപടിയായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശർമ ചോദിച്ചത്. ഗുജറാത്തിൽ എല്ലാ വഴികളും അടഞ്ഞപ്പോൾ നിരുത്തരവാദപരമായ സമീപനത്തിലൂടെ മോദി രംഗത്തു വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ വിഷയം കൊണ്ടുവന്ന് വോട്ടർമാർക്കിടയിൽ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്.

പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ, പാക് മുൻ വിദേശകാര്യമന്ത്രി എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിനെയാണ് മൂന്നു മണിക്കൂർ രഹസ്യയോഗമെന്നു മോദി വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിലുണ്ടായിരുന്ന ഇന്ത്യയുടെ മുൻ ഹൈക്കമ്മീഷണർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാക് മുൻ വിദേശകാര്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കുകയാണു മൻമോഹനും അൻസാരിയും ചെയ്തതെന്നും ആനന്ദ് ശർമ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.