സുപ്രീംകോടതിയിലെ സംഭവവികാസങ്ങൾ ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന നിലപാടിൽ ബാർ അസോസിയേഷൻ
സുപ്രീംകോടതിയിലെ സംഭവവികാസങ്ങൾ ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന  നിലപാടിൽ ബാർ അസോസിയേഷൻ
Sunday, January 14, 2018 1:12 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ഉന്നയിച്ച ആക്ഷേപങ്ങളെ ശരിവയ്ക്കുന്ന നിലപാടിൽ സുപ്രീംകോർട്ട് ബാർ അസോസിയേഷൻ. ഇന്നലെ വൈകുന്നേരം അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേർന്നു പാസാക്കിയ പ്രമേയങ്ങൾ അതാണു കാണിക്കുന്നത്. നാളെ വിചാരണയ്ക്കു വച്ചിരിക്കുന്നവയടക്കം എല്ലാ പൊതുതാത്പര്യഹർജികളും ഏതു ബെഞ്ചിലേക്കു വിടണമെന്നു ചീഫ് ജസ്റ്റീസും നാലു മുതിർന്ന ജഡ്ജിമാരും പുതുതായി തീരുമാനിക്കണം എന്ന് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

കേസുകൾ ഏതു ബെഞ്ചിലേക്കു വിടുന്നു എന്നതിൽ പക്ഷപാതമടക്കം അനഭിലഷണീയ പ്രവണതകൾ ഉണ്ടെന്നാണ് കൊളീജിയം അംഗങ്ങളായ നാലു മുതിർന്ന ജഡ്ജിമാർ ചൂണ്ടിക്കാട്ടിയത്. പൊതുതാത്പര്യ ഹർജികൾ തിരിച്ചുവിളിച്ച് കൊളീജിയം അംഗങ്ങൾ പരിശോധിച്ച് ഏതു ബെഞ്ചിലേക്കു വിടണമെന്നു തീരുമാനിക്കണം എന്നു പറയുന്പോൾ ചീഫ് ജസ്റ്റീസിന്‍റെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്ന സാഹചര്യമാണുണ്ടാവുക. മുതിർന്ന ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടതിനെ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തിയില്ല എന്നതു ശ്രദ്ധേയമാണ്. എന്നാൽ ചില അംഗങ്ങൾ വിമർശിച്ചിരുന്നു. വിമർശിക്കുന്ന പ്രമേയം പാസാക്കാൻ ശ്രമം ഉണ്ടാകുമെന്നായിരുന്നു മുൻ സൂചന.


എന്നാൽ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്‍റ് മന്നൻകുമാർ മിശ്ര കൗൺസിൽ യോഗത്തിനുശേഷം മുതിർന്ന ജഡ്ജിമാരുടെ നടപടിയെ വിമർശിച്ചു. രാഷ്‌ട്രീയക്കാർ ജുഡീഷറിയിലെ കുടുംബപ്രശ്നത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും മിശ്ര പറഞ്ഞു.

പ്രശ്നത്തിൽ ഇടപെടില്ല എന്ന ഗവൺമെന്‍റ് നിലപാടിനെ മിശ്ര പ്രശംസിക്കുകയും ചെയ്തു. ആരോപണങ്ങൾ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും ഉൾപ്പെട്ട ഫുൾകോർട്ട് പരിശോധിക്കണമെന്നും കേസ് ചുമതല ഏല്പിച്ചത് പുനഃപരിശോധിക്കണമെന്നും ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയതിനെ ചീഫ് ജസ്റ്റീസ് എങ്ങനെ സ്വീകരിക്കും എന്നു സൂചനയില്ല. ജഡ്ജിമാരുടെ വിമർശനമുയർന്നു 36 മണിക്കൂറായിട്ടും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.