സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു, ഫോർമുല ആയില്ല
സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു,   ഫോർമുല ആയില്ല
Sunday, January 14, 2018 1:12 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി പ്രതിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പല തലങ്ങളിൽ ശ്രമം തുടർന്നു. ഇന്നലെ രാത്രിയും വ്യക്തമായ പരിഹാര ഫോർമുലയായില്ല. ജഡ്ജിമാരുടെ പ്രകോപനത്തിന് കാരണങ്ങളിലൊന്നായ സിബിഐ സ്പെഷൽ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്ന പൊതുതാത്പര്യ ഹർജി ഒരു ദിവസം മാറ്റിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി ഏഴംഗ സമിതിയെ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ഇന്നലെ നിയോഗിച്ചു. മുഴുവൻ ജഡ്ജിമാരെയും നേരിൽ കണ്ട് മുതിർന്ന അഭിഭാഷകരുടെ സമിതി ചർച്ച നടത്തും. ജഡ്ജിമാർ പത്രസമ്മേളനം നടത്തിയത് നിർഭാഗ്യകരമാണെന്നും പ്രശ്നം രാഷ്‌ട്രീയവത്കരിക്കാൻ ആരും ശ്രമിക്കരുതെന്നും ബാർ കൗണ്‍സിൽ യോഗത്തിനു ശേഷം ചെയർമാൻ മന്നൻ കുമാർ മിശ്ര പറഞ്ഞു.

പ്രതിസന്ധി പരിഹാരത്തിനായി ഫുൾ കോർട്ട് വിളിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ ഇന്നലെ വൈകുന്നേരം യോഗം ചേർന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ഉടനെ തീരുമെന്ന് മധ്യസ്ഥ ശ്രമങ്ങൾ നടത്തു ന്ന അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അവകാശപ്പെട്ടു.

പൊതുമധ്യത്തിൽ അവതരിപ്പിക്കപ്പെട്ട പ്രശ്നം ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കുമെന്നും മേലിൽ ആവർത്തിക്കില്ലെന്നും അതിനാൽ പരിഹാരം ആയെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് എറണാകുളത്ത് പറഞ്ഞു. നിലവിൽ പ്രതിസന്ധിയില്ലെന്ന് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ഗോഹട്ടിയിലും വ്യക്തമാക്കി.

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോടും അദ്ദേഹത്തെ പരസ്യമായി കുറ്റപ്പെടുത്തിയ നാലു ജഡ്ജിമാരോടും അടുപ്പമുള്ള ചില ജഡ്ജിമാരും അനുരഞ്ജന ശ്രമങ്ങളുമായി രംഗത്തുണ്ട്.


കോടതികൾ നാളെ പതിവുപോലെ പ്രവർത്തിക്കുമെന്ന് നാലു മുതിർന്ന ജഡ്ജിമാരും വെള്ളിയാഴ്ചതന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രശ്നങ്ങൾ നീറിപ്പുകഞ്ഞതന്നെ നിൽക്കുകയാണെന്ന് സുപ്രീംകോടതിയിലെ മിക്ക ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും വിലയിരുത്തുന്നു.
ചീഫ് ജസ്റ്റീസും അദ്ദേഹത്തിനെതിരേ പത്രസമ്മേളനം നടത്തിയ നാലു പേരിലെ മുതിർന്ന ജസ്റ്റീസ് ജെ. ചെലമേശ്വറും മാത്രമാണ് ഇന്നലെ ഡൽഹിയിൽ ഉണ്ടായിരുന്നത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവർ ഇന്നലെ സ്വന്തം നാടുകളിലേക്കു പോയിരുന്നു. അതിനാൽ, കൂടിക്കാഴ്ചകളോ, അനുരഞ്ജന ചർച്ചകളോ ഉണ്ടായതുമില്ല. പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് ഇനി തീരുമാനിക്കട്ടെയെന്നുമാണു മുതിർന്ന ജഡ്ജിമാരുടെ നിലപാട്.

ദശകങ്ങളായുള്ള കീഴ്‌വഴക്കങ്ങൾ മറികടന്ന് വളരെ സുപ്രധാന കേസുകളിൽ ബെഞ്ച് രൂപ വത്കരിക്കുന്ന ദീപക് മിശ്രയുടെ നടപടി തുടരാൻ അനുവദിക്കില്ലന്നാ ണവർ പറയുന്നത്. സുപ്രധാന കേസുകൾ ജൂണിയറായ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെ ഞ്ചിലേക്കു കൈമാറുന്ന ചീഫ് ജസ്റ്റീസിന്‍റെ നടപടിക്കു പിന്നിൽ ദുഷ്ടലാക്ക് കാണുന്ന വരുണ്ട്. ജഡ്ജി ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും ബാബറി മസ്ജിദ്- രാമജന്മഭൂമി കേസും അടക്കമുള്ളവ നടപടിക്രമങ്ങളും കാലങ്ങളായുള്ള പതിവുകളും മറികടന്ന് അരുണ്‍ മിശ്രയുടെ ബഞ്ചിലേക്ക് മാറ്റിയത് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ആരോപണം.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.