ആപ്പിന് ആശ്വാസം നൽകാതെ ഹൈക്കോടതി
ആപ്പിന് ആശ്വാസം നൽകാതെ ഹൈക്കോടതി
Saturday, January 20, 2018 12:43 AM IST
ന്യൂഡൽഹി: ഇരട്ടപ്പദവി വഹിക്കുന്ന 20 എംഎൽഎമാരെ അയോ ഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയിൽ സ്റ്റേ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഇന്നലെത്തന്നെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല ഉത്തരവ് നൽകാതെ ഹർജി മാറ്റി. വിഷയത്തിൽ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷനും കോടതി സമയം നൽകിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റീസ് രേഖ പാല്ലി അധ്യക്ഷയായ ബെഞ്ചിലാണ് ഏഴ് എംഎൽഎമാർ അടിയന്തര ഹർജിയുമായി എത്തിയത്.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിയിൽ ഇടക്കാല സ്റ്റേ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിച്ചു വരാനാണു കോടതി നിർദേശിച്ചത്. വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ജനുവരി 22ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നടപടികളെയും ജഡ്ജി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശയ്ക്കു രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ ഉപതെരഞ്ഞെടുപ്പിന് ഡൽഹിയിൽ കളമൊരുങ്ങും. 20 എംഎൽഎമാരെ അയോഗ്യരാക്കിയാലും കേവല ഭൂരിപക്ഷത്തിനു മുകളിൽ അംഗങ്ങൾ ഉള്ള കേജരിവാൾ സർക്കാരിനു ഭരണം നഷ്ടമാകില്ല. എന്നാൽ, പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായിരിക്കുന്ന അവസരത്തിൽ ഉപതെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിക്ക് അഗ്നിപരീക്ഷണമാകും. ഡൽഹിയിലെ രാജ്യസഭ തെരഞ്ഞെടുപ്പു പൂർത്തിയായതിനു ശേഷമായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിയെന്നത് ആ നിലയ്ക്കു പാർട്ടിക്കു തിരിച്ചടിയായില്ല.


സംഭവം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷൻ കൂടുതൽ പ്രതികരണത്തിനു തയാറായില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഇന്നലെ ചേർന്ന സന്പൂർണ യോഗത്തിലായിരുന്നു തീരുമാനം. വിവരം വാർത്താ ചാനലുകളിൽ നിന്നാണ് അറിഞ്ഞതെന്നും തങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷൻ ഒന്നും അറിയിച്ചിട്ടില്ലെന്നുമാണ് ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞത്.

ഇരട്ടപ്പദവി ആരോപിക്കപ്പെടുന്ന എംഎൽഎമാർ ആരും തന്നെ മറ്റു പദവിയിൽ നിന്ന് ശന്പളമോ ഒൗദ്യോഗിക വസതിയോ കാറോ കൈപ്പറ്റുന്നില്ല. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷനോടു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നു കമ്മീഷൻ കൂടുതൽ വാദം കേൾക്കാൻ തയാറായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.