മത്സ്യബന്ധന യാനങ്ങളിലെ ഡീസലിന് റോഡ് സെസ് ; ഭേദഗതി നോട്ടീസ് ചർച്ച ചെയ്യും
Wednesday, March 14, 2018 12:23 AM IST
ന്യൂഡൽഹി: യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന ഡീസൽ റോഡ് സെസിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുളള എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ധനകാര്യ ബില്ലിൻമേലുളള ഭേദഗതി നോട്ടീസ് ലോക്സഭയുടെ ചർച്ചയ്ക്കായി സർക്കുലേറ്റ് ചെയ്തു. ധനകാര്യ ബില്ലിന് നൽകുന്ന ഭേദഗതി ലോക്സഭയുടെ ചർച്ചയ്ക്കായി സർക്കുലേറ്റ് ചെയ്യണമെങ്കിൽ പ്രസിഡന്‍റിന്‍റെ അനുമതി അനിവാര്യമാണ്. ഭേദഗതി നിർദേശം അംഗീകരിക്കുന്നതിനായി പ്രസിഡന്‍റിന്‍റെ അനുമതിക്ക് അയച്ചു.

അനുമതി ലഭിച്ച ശേഷമാണ് ലോക്സഭയുടെ പരിഗണനയ്ക്കായി സർക്കുലേറ്റ് ചെയ്തത്. നിരന്തരമുണ്ടാകുന്ന ഓഖി പോലുള്ള ദുരന്തങ്ങളും കടൽ ക്ഷോഭവും കൊണ്ട് വറുതിയിലായ മത്സ്യത്തൊഴിലാളികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതാണ് ഡീസലിന് മേലുളള അധിക സെസ്. മത്സ്യബന്ധനയാനങ്ങൾ റോഡിൽ ഓടുന്നില്ല എന്നിരിക്കെ കടലിൽ മാത്രം ഉപയോഗിക്കുന്ന യാനങ്ങൾക്ക് റോഡ് സെസ് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല. യുക്തിരഹിതമായ കേന്ദ്രസർക്കാരിന്‍റെ ധനകാര്യ ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്ത് മത്സ്യബന്ധനയാനങ്ങൾക്കുള്ള ഡീസലിനെ റോഡ് സെസിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനാണ് എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി നൽകിയത്.

തോട്ടണ്ടി ഇറക്കുമതിക്കുള്ള ചുങ്കം പൂർണ്ണമായി ഒഴിവാക്കണമെന്നുള്ള എംപിയുടെ ഭേദഗതിയും ലോക്സഭയുടെ പരിഗണനയ്ക്കായി അംഗങ്ങൾക്കിടയിൽ സർക്കുലേറ്റ് ചെയ്തു. നിലവിലുള്ള 2.5 ശതമാനം ഇറക്കുമതി തീരുവ പോലും താങ്ങുവാൻ കശുവണ്ടി വ്യവസായത്തിന് കഴിയാത്ത സാഹചര്യത്തിൽ വ്യവസായത്തെ രക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് ജോലി ഉറപ്പു വരുത്തുന്നതിനുമാണ് ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കണമെന്ന ഭേദഗതി അവതരിപ്പിച്ചത്.

ടൈറ്റാനിയം ഡയോക്സൈഡിന്‍റെ ഇറക്കുമതി ചുങ്കം 20 ശതമാനം ആയി വർധിപ്പിക്കണമെന്ന ദേദഗതിയും പ്രസിഡന്‍റിന്‍റെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോകസഭയിൽ സർക്കുലേറ്റ് ചെയ്തിട്ടുണ്ട്. ടൈറ്റാനിയം ഡൈഓക്സൈഡിന്‍റെ ഇറക്കുമതി ചുങ്കം കുറവായതിനാൽ വിദേശരാജ്യങ്ങളിൽ നിന്നും അനിയന്ത്രിതമായി നടത്തുന്ന ഇറക്കുമതി കെഎംഎംഎൽ ഉൾപ്പെടെ ഉത്പ്പാദിപ്പിക്കുന്ന രാജ്യത്തെ ടൈറ്റാനിയം ഡയോക്സൈഡ് വിപണിയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്.

പത്തനാപുരത്ത് റബർ പാർക്കിന് 2013-ൽ അനുമതി നൽകിയിരുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി: പത്തനാപുരത്ത് റബർ പാർക്ക് സ്ഥാപിക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 2013 ൽ റബർ ബോർഡിന് അനുമതി നൽകിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പത്തനാപുരം താലൂക്കിൽപ്പെട്ട പിറവന്തൂർ പഞ്ചായത്തിലെ മുക്കടവിൽ കിൻഫ്ര പാർക്കിലാണ് നിർദിഷ്ട കേരളത്തിലെ രണ്ടാമത്തെ റബർ പാർക്ക് ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്ന് മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടി.

പത്തനാപുരത്ത് 2013 ൽ ശിലാസ്ഥാപനം നടത്തിയ റബർ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിടുന്നതിലുള്ള ആശങ്ക അറിയിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന് കത്ത് നൽകിയിരുന്നു. പ്രസ്തുത കത്തിനുള്ള മറുപടിയിലാണ് മന്ത്രി റബ്ബർ പാർക്കിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിന്‍റെ സൈഡ് സ്കീം പ്രകാരമാണ് പത്തനാപുരം റബർ പാർക്കിന് അനുമതി നൽകിയത്. ഇതിന്‍റെ പ്രെമോട്ടർ റബർ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. പത്തനാപുരം റബർ പാർക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള റബർ ബോർഡിന്‍റെയും കേരള സർക്കാരിന്‍റെ കീഴിലുള്ള കിൻഫ്രയുടേയും സംയുക്ത സംരംഭമായിട്ടാണ് ആരംഭിക്കുന്നത്.


റബർപാർക്കിന്‍റെ ആദ്യഘട്ട നിർമാണ പ്രവർത്തനത്തിനായി 5.5. കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. റബർ പാർക്കിന്‍റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച മൊത്തം തുകയായ 16.7 കോടി രൂപയിൽ നിന്നാണ് 5.5. കോടി രൂപ കൈമാറിയത്. എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പിറവന്തൂർ പഞ്ചായത്തിനെ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പ് ഉൾപ്പെടുത്തിയത് കൊണ്ട് റബർ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്‍റെ നിരുത്തരവാദ പരമായ നിലപാട് മൂലമാണ് ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലി ലഭിക്കേണ്ട ഈ റബർ പാർക്ക് കഴിഞ്ഞ നാല് വർഷമായി നിർമാണം തുടങ്ങാൻ കഴിയാതെ മുടങ്ങി കിടക്കുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.

പുനലൂർ പേപ്പർ മില്ലും പ്ലൈവുഡ് ഫാക്ടറിയും നഷ്ടപ്പെട്ട പത്തനാപുരം താലൂക്കിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് ഒട്ടെറെ തൊഴിൽ അവസരങ്ങൾ നൽകുന്ന പത്തനാപുരം റബ്ബർ പാർക്കിനോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഉടൻ തിരുത്തി എത്രയും വേഗം പരിസ്ഥിതി അനുമതി നൽകി റബ്ബർ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും എംപി ആവശ്യപ്പെട്ടു.

കശുവണ്ടി വ്യവസായ പ്രതിസന്ധി:ലോക്സഭയിൽ അടിയന്തര പ്രമേയം

ന്യൂഡൽഹി: കേരളത്തിലെ കശുവണ്ടി വ്യവസായത്തിൽ മാസങ്ങളായി നിലനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കശുവണ്ടി വ്യവസായത്തിൽ പണിയെടുക്കുന്ന 3.5 ലക്ഷത്തോളം കശുവണ്ടി തൊഴിലാളികൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. 600 ഓളം കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുകയാണ്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി കോർപ്പറേഷന്‍റെയും കാപ്പെക്സിന്‍റെയും ഫാക്ടറികളും അടഞ്ഞു കിടക്കുകയാണ്. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം പൂർണ്ണമായും പിൻവലിക്കാത്തതുമൂലം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തോട്ടണ്ടി കൊണ്ടു വന്ന് വ്യവസായം നടത്താൻ കഴിയാതെ വന്നിരിക്കുകയാണ്.
മോദി സർക്കാർ ഏർപ്പെടുത്തിയ 2.5% ഇറക്കുമതി ചുങ്കം ഇപ്പോഴും ഫാക്ടറി ഉടമകൾ അടയ്ക്കേണ്ട അവസ്ഥയാണ്. ഇതിന്‍റെ പേരിൽ വൻ തുകയാണ് തോട്ടണ്ടി ഇറക്കുമതി ചുങ്കമായി കേന്ദ്രസർക്കാരിന് നൽകേണ്ടത്. ഈ ചുങ്കം പിൻവലിക്കണമെന്നാണ് കശുവണ്ടി ഫാക്ടറി ഉടമകൾ ആവശ്യപ്പെടുന്നത്.

ഫാക്ടറികൾ അടഞ്ഞു കിടക്കുന്നതു മൂലം പ്രോവിഡന്‍റ് ഫണ്ട്, ഇ.എസ്.ഐ എന്നിവടങ്ങളിലേക്ക് അടയ്ക്കേണ്ട തൊഴിലാളി വിഹിതം അടച്ചു തീർക്കാത്തതു മൂലം പാവപ്പെട്ട കശുവണ്ടി തൊഴിലാളികൾ ഈ സ്ക്കീമിൽ നിന്നും പുറത്തു പോകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുളളത്.

കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കശുവണ്ടി തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പു വരുത്തി, തൊഴിൽ സ്തംഭനം ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത അതീവ ഗുരുതര സാഹചര്യത്തെ കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭാ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.