കസ്തൂരിരംഗൻ: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് കണ്ണന്താനം
കസ്തൂരിരംഗൻ: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് കണ്ണന്താനം
Tuesday, April 17, 2018 1:29 AM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടിക്കായി അന്തിമ വിജ്ഞാപനം പുറത്തിറക്കുന്പോൾ ജനവാസ മേഖലയെ ഒഴിവാക്കണമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജനവാസ മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കരുതെന്നും അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെടുന്നു.

ജനസാന്ദ്രതയേറിയ സംസ്ഥാനമാണു കേരളം. തിങ്ങിനിറഞ്ഞു കഴിയുന്ന ജനവാസ മേഖലയാണ് വില്ലേജുകൾ മുഴുവൻ. എന്നിരുന്നാലും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളിലായി കേരളത്തിലെ വനഭൂമിയിൽ കൈയേറ്റം ഉണ്ടായിട്ടില്ല.


ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതിൽ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. അത്തരമൊരു സ്ഥലത്ത് വില്ലേജിനെ മുഴുവൻ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുക എന്നത് അവിടെ താമസിക്കുന്ന ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്. നിലവിലെ വിജ്ഞാപനം പ്രാദേശികവാസികൾക്കെതിരേ ദുരുപയോഗിക്കാനുള്ള സാധ്യത ഏറെയാണ്.

ദീർഘകാലമായി ഒരു പ്രദേശത്ത് താമസിക്കുന്നയാളുടെ അവകാശങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അൽഫോൻസ് കണ്ണന്താനം കത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.