Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോ...
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്...
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാ...
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീ...
Previous
Next
National News
Click here for detailed news of all items
കരടു നീക്കിയ കൈക്കരുത്തില്‍ യെച്ചൂരി
Monday, April 23, 2018 1:11 AM IST
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സമയം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രതിഷേധത്തില്‍ തിളച്ചു മറിഞ്ഞു നില്ക്കുന്നു. ഇന്നത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധി അന്ന് മേനക ആനന്ദ്. ക്ലാസില്‍ കയറാനെത്തിയ മേനകയെ തടഞ്ഞു വച്ച സീതാറാം യെച്ചൂരി എന്ന ഇടതുപക്ഷ വിദ്യാര്‍ഥി നേതാവിനെ പോലീസ്റ്റ് അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടു. തൊട്ടടുത്ത ദിവസം ജാമ്യത്തില്‍ ഇറങ്ങിയ മകനെ അച്ഛന് സര്‍വേശ്വര സോമയാജലു നല്ല നടപ്പ് പഠിക്കാനായി ബന്ധു മോഹന്‍ കന്ധയെ ഏല്‍പ്പിച്ചു.
ഒരു മാസം തികയും മുന്‍പേ ബന്ധുവിന്റെ ഫോണ്‍വിളി സോമയാജലുവിനെ തേടിയെത്തി. മകനെ ഉടന്‍ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ അവന് തന്നെയും ഒരു കമ്യൂണിസ്റ്റുകാരനാക്കി മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലവിളി. ഇനിയെന്തെന്നാലോചിക്കാന്‍ നില്‍ക്കാതെ സോമയാജലു മകനെ അവന്റെ വഴിക്കു വിടുന്നു.
വലിയ വെല്ലുവിളി
ഭരണ കക്ഷിയെന്ന ലേബല്‍ കേരളത്തിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്ന കാലത്താണ് സീതാറാം യെച്ചൂരി ഒരിക്കല്‍കൂടി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. വിശാഖപട്ടണത്തു നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സിപിഎമ്മിന്റെ അവസ്ഥ ഒട്ടും ഭേദപ്പെട്ട നിലയിലായിരുന്നില്ല. അന്നു പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കാനാകാത്ത വിധം ചോര്‍ന്നു പോയ സമയമായിരുന്നു. ഇന്നാകട്ടെ 25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുര സിപിഎമ്മിന്റെ കൈയില്‍നിന്നു ബിജെപി പുഷ്പം പോലെ നുള്ളിയെടുത്തതിനു പിന്നാലെയാണ് സീതാറാം യെച്ചൂരി ഒരിക്കല്‍കൂടി പാര്‍ട്ടി തലപ്പത്തേക്കെത്തുന്നത്.
എപ്പോള്‍, എങ്ങനെ എന്നുറപ്പില്ലെങ്കിലും സംഘടനാപരമായും രാഷ്ട്രീയപരമായും തകര്‍ച്ചകളില്‍ മുങ്ങി നില്ക്കുന്ന സിപിഎം എന്ന കപ്പലിനെ പരുക്കില്ലാതെ കരയ്ക്കടുപ്പിക്കാനുള്ള ഭാരിച്ച ചുമതലയാണ് ഇപ്പോള്‍ യെച്ചൂരിയുടെ ചുമലിലേക്കെത്തിയിരിക്കുന്നത്.
പാര്‍ട്ടിയുണ്ടാകും പക്ഷേ, പ്രവര്‍ത്തകര്‍ കാണില്ല എന്ന പ്രഫ. എം.എന്‍ വിജയന്റെ വാക്കുകള്‍ മുന്നറിയിപ്പായി നില്ക്കുന്ന കാലത്തുനിന്നാണ് യെച്ചൂരിക്ക് ഇനി സിപിഎമ്മിന്റെ ദേശീയ പ്രതിച്ഛായ വീണ്ടെടുക്കേണ്ടി വരുന്നത്.
കാമ്പസില്‍നിന്നു കനലായി
കാമ്പസ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ജെഎന്‍യുവില്‍നിന്നാണ് യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും തുടക്കം. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി. അടിയന്താരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടിയുടെ ആസ്ഥാനം കോല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറി. സിപിഎമ്മില്‍ അക്കാലത്ത് പ്രബലനായിരുന്ന ബി.ടി രണദിവേയുടെ വലംകൈ ആയിരുന്നു യെച്ചൂരി. യെച്ചൂരി എന്ന നേതാവിനെ വളര്‍ത്തി എടുത്തതാകട്ടെ മറ്റൊരു പ്രബല നേതാവ ബസവ പുന്നയ്യ ആണ്. പിന്നീട് ഇഎംഎസ് യെച്ചൂരിയെ സിപിഎം കേന്ദ്ര നേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തി.
1984ല്‍ സിപിഎം കേന്ദ്രക്കമ്മിറ്റിയിലെ ക്ഷണിതാവായി. 1989ല്‍ പോളിറ്റ് ബ്യൂറോയ്ക്കു താഴെ അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിച്ചപ്പോള്‍ യെച്ചൂരിയും അതില്‍ ഇടം പിടിച്ചു. 1992ലെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. തുടര്‍ന്ന് കേന്ദ്രക്കമ്മിറ്റിയിലെത്തിയ യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വലംകൈ ആയി. 2005ല്‍ ബംഗാളില്‍ നിന്നു രാജ്യസഭയിലും എത്തി.
ദേശീയ മുഖം
ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ മുഖമാണ് യെച്ചൂരി. അതോടൊപ്പം മികച്ച പാര്‍ലമെന്റേറിയനും. രാജ്യം അസഹിഷ്ണതയിലും അക്രമങ്ങളിലും പൊറുതി മുട്ടിയ കാലത്തു വിവിധ വിഷയങ്ങളില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി യെച്ചൂരി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍, ദളിത് വിഭാഗങ്ങള്‍ക്കെതിരേയും ന്യൂനക്ഷങ്ങള്ക്കെതിരെയും നടന്ന അക്രമങ്ങള്‍ എന്നീ വിഷയങ്ങളിലെല്ലാം അദ്ദേഹം പാര്‍ലമെന്റിനകത്തും പുറത്തും നരേന്ദ്ര മോദി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കൂടിയാണ് യെച്ചൂരി. ഇംഎംഎസിനൊപ്പം സോവിയറ്റ് യൂണിയന് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട യെച്ചൂരി ജ്യോതിബസുവിനൊപ്പം ക്യൂബയും സന്ദര്‍ശിച്ചു. നേപ്പാളില്‍ ഉള്‍പ്പടെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് നേതാക്കളുമായും പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധവും പുലര്‍ത്തുന്നു.
ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ ഉടലെടുത്തിരിക്കുന്ന ചേരിതിരിവുകളെയും കടുത്ത എതിര്‍പ്പിനെയും തന്ത്രപരമായി നേരിട്ടു കൊണ്ടാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദങ്ങളോടു ചേര്‍ന്നു നില്ക്കുന്ന പക്ഷം യെച്ചൂരിയുടെ പാര്‍ട്ടിക്കുള്ളിലെ വിജയം തങ്ങളുടെ തോല്‍വിയല്ലെന്ന് ഇനിയും സമ്മതിച്ചു കൊടുക്കാന്‍ വിമുഖതയോടെ നില്ക്കുന്നു.
കേരളത്തിന്റെ കണ്ണില്‍ കരട്
22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളഘടവും യെച്ചൂരിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് മാത്രമാണ് ഈ വിമര്‍ശനങ്ങള്‍ക്കു നടുവിലും യെച്ചൂരിയെ ശക്തമായി പിന്തുണച്ചു നില്‍ക്കുന്നത്. കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതു സ്വന്തം പ്രയ്തനം കൊണ്ടാണെന്നും കേന്ദ്രനേതൃത്വം ഇതിനായി ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്നും സംസ്ഥാന പ്രതിനിധികള്‍ കുറ്റപ്പെടുത്തിയതും യെച്ചൂരിയിലേക്കു വിരല്‍ ചൂണ്ടി തന്നെയായിരുന്നു.
വിദ്യാര്‍ഥി നേതാവായിരിക്കുമ്പോഴാണ് കേരള നേതൃത്വം യെച്ചൂരിയെ എതിര്‍ത്തു രംഗത്തു വരുന്നത്. സി.പി ജോണിനെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദം മറികടന്നാണ് യെച്ചൂരി ഈ സ്ഥാനത്തേക്കെത്തിയത്. പിന്നീടു പാര്‍ട്ടിക്കുള്ളില്‍ പിണറായി, വിഎസ് ചേരിപ്പോര് രൂക്ഷമായപ്പോഴും യെച്ചൂരിയാണ് വിഎസിന്റെ തണല്‍ എന്ന നിലയില്‍ കേരള നേതൃത്വത്തിന്റെ അപ്രീതി പിടിച്ചു പറ്റി. അപ്പോഴൊക്കെയും പാര്‍ട്ടിയിലെ പ്രബലരായിരുന്ന ബംഗാള്‍ഘടകം യെച്ചൂരിക്കൊപ്പംനിന്നു.
തുടര്‍ന്ന് ആദ്യ തവണ യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നതിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചു. അപ്പോഴും ബംഗാള്‍ ഘടകം ഒറ്റക്കെട്ടായി പിന്നില്‍ നിന്നതോടെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറിയായി.
ഇപ്പോള്‍ രണ്ടാം തവണയും ജനിച്ച മണ്ണില്‍ കാലുകുത്തിനിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോഴും യെച്ചൂരിക്കു പിന്നില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതു ബംഗാള്‍ സഖാക്കളാണ്.
ബദലും ബംഗാളും
സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് കോണ്‍ഗ്രസ് ബന്ധത്തിനായി ഭേദഗതി വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് യെച്ചൂരി ഒരിക്കല്‍കൂടി കേരളത്തിന്റെയും കാരാട്ടിന്റെയും കണ്ണിലെ കരടായി മാറിയത്. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്നു രാഷ്ട്രീയ പ്രമേയത്തില്‍ എഴുതി വച്ചിട്ട് പിന്നീടു പിന്നോട്ട് പോകുന്നതു ശരിയല്ലെന്നായിരുന്നു യെച്ചൂരിയുടെ വാദം. കേരളവും കാരാട്ടുപക്ഷവും ഇതിനെ ശക്തമായി എതിര്‍ത്തു. കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിക്കായി രഹസ്യ ബാലറ്റ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെയും ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെയും കടുംപിടിത്തത്തിനു മുന്നില്‍ ഒടുവില്‍ സമയവായം എന്ന വഴി തെളിഞ്ഞു.
കരടിലെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ഭാഗം രാഷ്ട്രീയ സഖ്യം പാടില്ല എന്നു മാറ്റിയെഴുതിക്കാനായി. പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്കു മുന്നില്‍ പ്രതിഷേധിക്കും എന്ന ബംഗാള്‍ ഭീഷണിക്കു മുന്നില്‍ പ്രതിച്ഛായയെയും പിളര്‍പ്പിനെയും ഭയന്നാണ് സമവായം ഉരുത്തിരിഞ്ഞത്. എന്നിട്ടും കരടു രേഖയില്‍ യെച്ചൂരിയുടെ നിലപാട് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് പക്ഷത്തിന്റെ വാദം വീണ്ടും അസ്വാരസ്യങ്ങള്‍ക്കിടയാക്കി. തെരഞ്ഞെടുപ്പു വരുമ്പോള്‍ നോക്കാം എന്ന തത്കാല ശാന്തിയിലാണ് ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് പിരിഞ്ഞിരിക്കുന്നത്.
പുഞ്ചിരിയോടെ
സദാ പുകവലിക്കുകയെന്ന ദുശ്ശീലം അദ്ദേഹത്തിനൊപ്പമുണ്ട്, എപ്പോഴും പുഞ്ചിരിക്കുകയെന്ന നല്ല ശീലവും. പാര്‍ലമെന്റിലെ ചെറിയ ഇടവേളകളില്‍ ഓടി പുറത്തിറങ്ങി ഏതെങ്കിലും തൂണില്‍ ചാരിനിന്നു പുകയൂതി നില്ക്കുന്ന യെച്ചൂരിയെ കാണാം. പാര്‍ട്ടിയിലെ പ്രതിസന്ധികളെക്കുറിച്ചോ ചേരിതിരിവിനെക്കുറിച്ചോ ചോദിച്ചാല്‍ ഒരു പുഞ്ചിരികൊണ്ട് എല്ലാം തള്ളിക്കളയുന്ന പ്രകൃതം. ഒരിക്കല്‍ ഒരു നിര്‍ണായക കേന്ദ്രക്കമ്മിറ്റി യോഗത്തിനിടെ എകെജി സെന്ററിനു പുറത്തേക്കു പുകവലിക്കാനായി ഇറങ്ങിയ യെച്ചൂരിയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. തുടരെ ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കു മുന്നിലേക്ക് അദ്ദേഹം തന്റെ സിഗരറ്റ് കൂടു നീട്ടി. കൈമാറി കൈമാറി ആ കൂട് അദ്ദേഹത്തിന്റെ കൈയില്‍ തിരിച്ചെത്തിയപ്പോഴേക്കും കാലിയായിരുന്നു. ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ഓ, നിങ്ങളില്‍ കൂടുതലും മലയാളികളാണല്ലേ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം അകത്തേക്കു കയറിപ്പോയത്.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സെബിൻ ജോസഫ്
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേ...
Top