ഒന്നോ രണ്ടോ മാനഭംഗക്കേസുകൾ വലിയ കാര്യമല്ലെന്നു കേന്ദ്രമന്ത്രി
ഒന്നോ രണ്ടോ മാനഭംഗക്കേസുകൾ  വലിയ കാര്യമല്ലെന്നു കേന്ദ്രമന്ത്രി
Monday, April 23, 2018 1:11 AM IST
ന്യൂഡൽഹി: ഒന്നോ രണ്ടോ മാനഭംഗക്കേസുകളൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഇത്ര ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ. കഠുവ, ഉന്നാവോ സംഭവങ്ങളിൽ മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോളാണു മന്ത്രിയുടെ വിവാദ പ്രസ്താവന. കഠുവ, ഉന്നാവോ കൂട്ടമാനഭംഗക്കേസുകളിൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണമുയരുന്നതിനിടെയാണ് സംഭവങ്ങളെ നിസാരവത്കരിച്ച് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഇത്തരം മാനഭംഗങ്ങൾ നിർഭാഗ്യകരമാണ്. ചിലപ്പോൾ അതു തടയുക സാധ്യവുമല്ല. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പാലിക്കുകയാണ്. ഈ കേസുകളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി ഗാംഗ്വാർ, ഇന്ത്യയെ പോലെ വലിയ ഒരു രാജ്യത്ത് ഒന്നോ രണ്ടോ സംഭവങ്ങളുണ്ടാകുന്നത് ഇത്രയധികം പെരുപ്പിച്ചു കാട്ടേണ്ട കാര്യമില്ലെന്നും പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ബിജെപി ജനപ്രതിനിധികൾ വിടുവായത്തം പറയുന്നത് നിർത്തണമെന്ന് പ്രധാനമന്ത്രി മോദി തന്നെ ആവശ്യപ്പെടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.