വീട്ടുടമ തടങ്കലിൽ പാർപ്പിച്ച കുടുംബത്തെ മോചിപ്പിച്ചു
Sunday, June 17, 2018 1:01 AM IST
ന്യൂഡൽഹി: വിദേശത്ത് ജോലിക്കു പോകാനുള്ള രേഖകൾക്കായി ഡൽഹിയിലെത്തി വാടകവീട്ടുടമയുടെ തടങ്കലിൽ കഴിയുകയായിരുന്ന കുടുംബത്തെ രക്ഷപെടുത്തി നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരം ചിറയൻകീഴ് സൗത്ത് അരയൻതുരുത്തി പുതുവൽ വീട്ടിൽ അഖിൽ അലോഷ്യസിനെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയുമാണു രക്ഷപ്പെടുത്തിയത്.

അഖിൽ ഭാര്യ അഞ്ജിതയെയും കുഞ്ഞുങ്ങളെയും കൂട്ടി വിദേശത്തു ജോലിക്കു പോകുന്നതിനുള്ള രേഖകൾ നേടുന്നതിനുവേണ്ടിയാണ് ഒരുമാസം മുന്പ് ഡൽഹിയിലെത്തിയത്. ഓണ്‍ലൈനിലൂടെ നഗരപ്രാന്തത്തിലെ ഖാൻപൂരിലുള്ള ദുഗർ കോളനിയിൽ ഒരു വീടിന്‍റെ മുറി ഇവർ ഒരു മാസത്തേക്ക് വാടകയ്ക്കെടുത്തിരുന്നു.

ഡൽഹിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഇവരുടെ പാസ്പോർട്ടുകളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. ഇവരൊപ്പം ചേർന്ന പരിചയക്കാരായ വയനാട് സുൽത്താൻ ബത്തേരി മലങ്കരവയൽ അബ്ദു റഹ്മാൻ, മുഹമ്മദ് അബ്ദുൾ, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാൻ എന്നിവരും വിദേശത്തു പോകാനുള്ള ശ്രമങ്ങൾക്കായി ഇതേ വീട്ടിൽ മറ്റൊരു മുറിയും എടുത്തു. എന്നാൽ അബ്ദു റഹ്മാനും സെഫാനും വാടക മുൻകൂറായി നൽകാൻ കഴിഞ്ഞിരുന്നില്ല. രണ്ടുകൂട്ടരുടെയും മുറിയുടെ വാടക തീയതി കഴിഞ്ഞ 16 നു തീർന്നതിനാൽ വാടക കൊടുത്തില്ലെന്ന കാരണത്താൽ വീട്ടുടമ ഇവരെ പൂട്ടിയിട്ടു, മാത്രമല്ല മർദിക്കുകയും വാച്ച്, മൊബൈൽ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി.


ഇതിനിടയിൽ സെഫാൻ അവിടെ നിന്ന് രക്ഷപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ ഫോണിൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് അദ്ദേഹം കേരള ഹൗസ് റെസിഡന്‍റ് കമ്മീഷണർ പുനീത്കുമാറിനെയും കണ്‍ട്രോളർ ജോർജ് മാത്യുവിനെയും വിളിച്ച് അടിയന്തര നടപടികൾക്കു നിർദേശം നൽകി. ഡൽഹി നോർക്ക ഡെവലപ്മെന്‍റ് ഓഫീസർ എസ്. ശ്യാംകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി. പ്രവാസി മലയാളികളായ സുരേഷ്, സാബു, അഭിഭാഷക കൂടിയായ സിസ്റ്റർ റാണി എന്നിവരും സഹായ സഹകരണങ്ങളിൽ പങ്കാളികളായി. അഖിലിനെയും കുടുംബത്തെയും മറ്റു രണ്ടുപേരെയും കേരള ഹൗസിൽ എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.