ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പ്രമോദ് മുത്തലിക്
ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പ്രമോദ് മുത്തലിക്
Tuesday, June 19, 2018 1:01 AM IST
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം ശ്രീരാമസേനയിലേക്കു നീളുന്നതിനിടെ, കൊല്ലപ്പെട്ടയാളെ അധിക്ഷേപിക്കുന്ന പദപ്രയോഗവുമായി സംഘടനയുടെ നേതാവ് പ്രമോദ് മുത്തലിക്. ഗൗരി ലങ്കേഷ് വധക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തെ ന്യായീകരിക്കുന്പോഴാണു വിവാദപരാമർശം. "കർണാടകത്തിൽ ഒരു നായ ചത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമോയെന്നായിരുന്നു മുത്തലിക്കിന്‍റെ ചോദ്യം'. വിവാദപരാമർശത്തിനെതിരേ വിവിധ കോണുകളിൽനിന്നു കടുത്ത വിമർശനമാണുയർന്നത്.

"ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഹൈന്ദവസംഘടനകൾ ഗൂഢാലോചന നടത്തിയെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ മഹാരാഷ്‌ട്രയിലെ രണ്ടു കൊലപാതകങ്ങളും കർണാടകയിലെ രണ്ട് കൊലപാതകങ്ങളും കോൺഗ്രസ് ഭരണകാലത്താണ് നടന്നത്. കോണ്‍ഗ്രസ് സർക്കാരിന്‍റെ പരാജയത്തെക്കുറിച്ച് ആരും ഒന്നും ഉരിയാടിയില്ല'- ഞായറാഴ്ച ഒരു പൊതുപരിപാടിയിൽ കരഘോഷങ്ങൾക്കിടെ മുത്തലിക് പറഞ്ഞു.


നരേന്ദ്ര ദാൽബോക്കറെയും മഹാരാഷ്‌ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ് പൻസാരയെയും കൊലപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു മുത്തലിക്കിന്‍റെ പ്രതികരണം. പരാമർശത്തെ അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകുമോയെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ട്വിറ്ററിൽ ചോദിച്ചു. എന്നാൽ ഗൗരി ലങ്കേഷിനെ നാ യ് എന്ന പരാമർശിച്ചിട്ടില്ലെന്നായിരുന്നു മുത്തലിക്കിന്‍റെ ഇന്നലത്തെ വിശദീകരണം. അതിനിടെ ഗൗരി ലങ്കേഷ് വധക്കേസിൽ അന്വേഷണം മുത്തലിക്കിലേക്ക് നീങ്ങുന്നുവെന്ന സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.