രാജ്യം കടുത്ത വരൾച്ചയിലേക്ക്
രാജ്യം കടുത്ത വരൾച്ചയിലേക്ക്
Friday, June 22, 2018 1:38 AM IST
ന്യൂഡൽഹി: പന്ത്രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്നു നീതി ആയോഗിന്‍റെ മുന്നറിയിപ്പ്. പ്രധാന മ ന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്ത നീതി ആയോഗ് യോഗത്തിൽ അവതരിപ്പിച്ച ജല വിനിയോഗ റിപ്പോർട്ടിലാണു രാജ്യത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയാണെന്ന മുന്നറിയിപ്പുള്ളത്. കേരളത്തിന്‍റെ നില അത്ര ഭദ്രമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിലവിൽ 60കോടി ജനങ്ങളാണ് ഇന്ത്യയിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്നത്. ജലദൗർലഭ്യം മൂലം പ്രതിവർഷം രണ്ടു ലക്ഷത്തോളംആളുകൾമരി ക്കു ന്നു. ഈ സ്ഥിതി കൂടുതൽ രൂക്ഷമാകും. 2030 ആകുന്പോഴേക്കും ജലത്തിന്‍റെ ആവശ്യം ഇരട്ടി ക്കും.

നാഷണൽ കമ്മീഷൻ ഫോ ർ ഇന്‍റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്‍റിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2050 ആകുന്പോഴേക്കും ജലത്തിന്‍റെ ആവശ്യകത 1,18,000 കോടി ക്യുബിക് മീറ്റർ ആകും. എന്നാൽ ഇപ്പോഴത്തെ ലഭ്യത 69,500 കോടി ക്യുബിക് മീറ്ററാണ്. രാജ്യത്തെ ആകമാനം ജല ലഭ്യത ഇപ്പോഴും ആവശ്യത്തിൽ താഴെയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള ജലസ്രോതസുകൾ കരുതലോടെ ഉപയോഗിക്കാനും ഭാവിയെക്കരുതി കൂടുതൽ സുരക്ഷിതമായ മാർഗത്തിലൂടെ വരൾച്ചയെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളിലെ ജലസ്രോതസുകളുടെ ഉപയോഗവും കരുതലും സംബന്ധിച്ചു നീതി ആയോഗ് പഠന റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്. ജലസ്രോതസുകൾ പങ്കിടുന്നതിലും കരുതലോടെ സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മി ൽ ധാരണ ഉണ്ടാകണം. പതിനൊന്നു സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഏഴു നദീജല തർക്കങ്ങളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നതെന്നും നീതി ആയോഗ് കുറ്റപ്പെടുത്തുന്നു.

ജലവിഭവ വിനിയോഗത്തിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്കൊപ്പമാണു കേരളം. കടുത്ത വരൾച്ചയെ നേരിട്ടിട്ടുള്ള ഗുജറാത്ത്, മധ്യപ്രദേശ് ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ രംഗത്തെ മികച്ചു നിൽക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളും ജലവിഭവ സംരക്ഷണത്തിനായി കാര്യമായ ചുവടുവെപ്പുകൾ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.

2030 ആകുന്പോൾ ജലത്തിന്‍റെ ആവശ്യകത ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകുമെന്നും ജലദൗർലഭ്യം രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ആറു ശതമാനം കുറവ് വരുത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


ഭക്ഷ്യ സുരക്ഷ അപകടത്തിൽ

സമീപ കാലത്ത് തന്നെ നേരിടേണ്ടി വരുന്ന കടുത്ത ജലക്ഷാമം രാജ്യത്തെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭ ജല നിരപ്പ് അപകടകരമായി താഴുന്നതോടെ രാജ്യത്തെ ഭക്ഷ്യോത്പാദനത്തിൽ 30 ശതമാനത്തോളം സംഭാവന നൽകുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക രംഗം പൂർണമായി തന്നെ സ്തംഭിക്കും.

കടുത്ത ഭക്ഷ്യ ക്ഷാമത്തിനാകും വഴിയൊരുങ്ങുക. രാജ്യത്തെ 53 ശതമാനം കാർഷിക മേഖലയും മഴയെ ആശ്രയിച്ചാണ് ഉത്പാദനം നടത്തുന്നത്. വരൾച്ച ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നതും കാർഷിക മേഖലയെ ആയിരിക്കും.

കരുതൽ വേണമെന്നു കസ്തൂരി രംഗൻ

നിലവിലെ സാഹചര്യത്തിൽ ഒരു തുള്ളി ജലം പോലും പാഴാക്കാതെയുള്ള കരുതലാണ് വേണ്ടതെന്നാണ് പ്രമുഖ ശാസ്ത്രജ്ഞൻ കസ്തൂരി രംഗൻ ഈ വിഷയത്തോടു പ്രതികരിച്ചത്. കാർഷിക രംഗത്തെ ഇപ്പോഴുള്ള ജലവിനിയോഗം പാതിയാക്കി കുറയ്ക്കണം. മൊത്തം ജലവിനിയോഗത്തിന്‍റെ 40-50 ശതമാനം മാത്രം കാർഷിക രംഗത്തേക്കു വിനിയോഗിക്കുന്ന രാജ്യങ്ങളുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ കാർഷിക രംഗത്തെ ജലവിനിയോഗം 80 മുതൽ 85 ശതമാനം വരെയാണ്. രാജ്യത്തെ ജലസ്രോതസുകൾ ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഭൂഗർഭ ജലത്തിന്‍റെ വിവേചനമില്ലാത്ത ചൂഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലദൗർലഭ്യത്തെ ഭീതിയോടെ തന്നെ ഇപ്പോൾ സമീച്ചാൽ തന്നെ അടിയന്തരമായി ഇതിനെ നേരിടാൻ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്താൻ കഴിയൂ എന്നും മുൻ ആസൂത്രണ ബോർഡ് അംഗം കൂടിയായിരുന്ന കസ്തൂരി രംഗൻ പറഞ്ഞു. മണ്‍സൂണിൽ മാത്രം പ്രതീക്ഷയർപ്പിച്ച് വരും വർഷങ്ങളിൽ കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.