സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജി തള്ളി
സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ  റദ്ദാക്കണമെന്ന ഹർജി തള്ളി
Thursday, July 12, 2018 1:40 AM IST
ന്യൂഡൽഹി: സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പരാതിക്കാരൻ ബിജെപിക്കാരനാണെന്ന പശ്ചാത്തലം വെളിപ്പെടുത്താതെയാണ് ഹർജി നൽകിയതെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകനെയും കുറ്റപ്പെടുത്തി.

പരാതിക്കാരൻ വസ്തുതകൾ മറച്ചു വെച്ചതിലൂടെ കുറ്റക്കാരനാണ്. നിങ്ങൾ ബിജെപിയുമായുള്ള ബന്ധം മറച്ചു വെച്ചാണ് സിപിഎമ്മിനെതിരായ ഹർജിയുമായി വന്നത്. നിങ്ങൾ അക്കാര്യം വെളിപ്പെടുത്തണമായിരുന്നുവെന്നും ഹർജിക്കാരനായ ജോജോ ജോസഫിനോട് കോടതി പറഞ്ഞു. ജോജോ ഒരു ബിജെപി പ്രവർത്തകൻ ആണെന്ന് സിപിഎം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരത്തിൽ ഇടപെട്ടത്. സാമൂഹ്യ പ്രവർത്തകൻ എന്നാണ് ജോജോ തന്‍റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ കൂടിയായ ജോജോ ജോസഫ് പറഞ്ഞത്. വ്യാജ രേഖകളും തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളും ഹാജരാക്കി രജിസ്ട്രേഷൻ നേടിയതെന്നായിരുന്നു ജോജോയുടെ ഹർജിയിൽ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.