തൊഴിലാളിക്ഷേമം ഉറപ്പുവരുത്തി ഇഎസ്ഐ
Saturday, July 14, 2018 12:44 AM IST
ന്യൂഡൽഹി: തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്ന തീരുമാനങ്ങളുമായി ഇഎസ്ഐ. തൊഴിലാളികൾക്ക് അംഗത്വമെടുത്ത് ആറു മാസം മുതൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇഎസ്ഐ ബോർഡ് യോഗം ശിപാർശ ചെയ്തു. നിലവിൽ രണ്ടു വർഷമായിരുന്ന സമയപരിധിയാണ് ആറുമാസമാക്കി കുറച്ചത്.

ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്കുള്ള സൂപ്പർ സ്പെഷാലിറ്റി ചികിത്സ ഒരു വർഷം മുതലും ലഭ്യമാകും. തൊഴിലാളികൾക്ക് സൂപ്പർ സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങൾ അംഗത്വമെടുത്ത് ആറുമാസം മുതൽ ലഭ്യമാക്കാൻ ഇഎസ്ഐ ബോർഡ് യോഗം ശിപാർശ ചെയ്തു. നിലവിലെ രണ്ടുവർഷത്തെ സമയപരിധിയാണ് ആറുമാസമാക്കി കുറച്ചത്. ആശ്രിതർക്ക് സൂപ്പർ സ്പെഷാലിറ്റി ചികിത്സ ഒരു വർഷം മുതലും ലഭ്യമാകും.

ഇഎസ്ഐ അംഗത്വത്തിനുള്ള ശന്പളപരിധിയായ 21,000-ത്തിനു മുകളിൽ ശന്പളം വാങ്ങുന്ന തൊഴിലാളികൾക്കും ഇഎസ്ഐ അംഗമായി തുടരാനുള്ള ശിപാർശയും ഇഎസ്ഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്ര തൊഴിൽമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ശവസംസ്കാര ചെലവിലേക്കായി ഇഎസ്ഐ നൽകുന്ന 10,000 രൂപ 25,000 ആയി ഉയർത്തണമെന്ന ശിപാർശയും നൽകിയിട്ടുണ്ട്. തീരുമാനങ്ങൾക്ക് ഇനി ഇഎസ്ഐ കോർപറേഷൻ യോഗം അംഗീകാരം നൽകണം.

പ്രൈമറി ഹെൽത്ത് കെയർ, സെക്കൻഡറി ഹെൽത്ത് കെയർ, സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ എന്നിങ്ങനെയാണ് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നത്. ഇഎസ്ഐ അംഗത്തിന് മാരകരോഗങ്ങൾ വന്നാൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സ തേടുന്നതിന് തടസമായുണ്ടായിരുന്ന കാലാവധി പ്രശ്നമാണ് ഇഎസ്ഐ ബോർഡ് യോഗം ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.


കൊല്ലം ഇഎസ്ഐ മോഡൽ ആശുപത്രിയുടെ വികസനത്തിനായി 26 കോടി രൂപയുടെ പ്രവർത്തനാനുമതി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാംഗ്വറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇഎസ്ഐ ബോർഡ് യോഗം നൽകിയിട്ടുണ്ട്. ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയെ മുന്നൂറു കിടക്കകളുള്ളതാക്കി ഉയർത്തും. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ പ്രവർത്തനം വികസിപ്പിക്കാനും ബോർഡ് യോഗത്തിൽ തീരുമാനമായി.

ആനുകൂല്യങ്ങൾക്കുള്ള വേതനപരിധി ഒഴിവാക്കുന്നതോടെ ഒരിക്കൽ അംഗങ്ങളായവർക്ക് ആജീവനാന്തം പദ്ധതിയിൽ തുടരാൻ അവസരം നൽകും. ഒരിക്കൽ അംഗങ്ങളാകുന്ന തൊഴിലാളികളെ പിന്നീട് ഒഴിവാക്കരുതെന്ന ആവശ്യം കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇഎസ്ഐ കോർപറേഷനു കീഴിൽ ഡിസ്പെൻസറിയും ശാഖാ ഓഫീസും തുറക്കും. നിലവിൽ ആശുപത്രികളും ഡിസ്പെൻസറികളുമുള്ള ജില്ലകളിലും ശാഖാ ഓഫീസുകൾ തുറക്കും.

ഇഎസ്ഐ അംഗങ്ങളുടെ ആശ്രിതരായ മാതാപിതാക്കൾക്കു ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രതിമാസ വരുമാനപരിധി 10,000 രൂപയാക്കി. നിലവിൽ ഇതിനുള്ള വരുമാനപരിധി 5,000 രൂപയായിരുന്നു. ആണ്‍മക്കൾക്ക് 25 വയസ് വരെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിൽരഹിതരായ, വിവാഹിതരാകാത്ത പെണ്‍കുട്ടികൾക്ക് ഇപ്പോൾ പ്രായപരിധിയില്ലാതെ ആനുകൂല്യം ലഭിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.