കേരള ടൂറിസത്തിന് കേന്ദ്രം വക പ്രഖ്യാപനങ്ങൾ മാത്രമെന്നു മന്ത്രി കടകംപള്ളി
കേരള ടൂറിസത്തിന് കേന്ദ്രം വക പ്രഖ്യാപനങ്ങൾ മാത്രമെന്നു മന്ത്രി കടകംപള്ളി
Friday, August 10, 2018 1:01 AM IST
ന്യൂഡൽഹി: കേരളത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമേ നടത്താറുള്ളൂയെന്നും നടപടികൾ പൂർത്തിയായ പദ്ധതികൾക്കു പോലും അനുമതി നൽകുന്നില്ലെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽഫോൻസ് കണ്ണന്താനം ടൂറിസം മന്ത്രിയായതിനു ശേഷം എട്ട് പദ്ധതികളുടെ വിശദ റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും അതിൽ ഒന്നിനുപോലും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മലനാട്- മലബാർ ടൂറിസം പദ്ധതി നടപടികൾ പൂർത്തിയാക്കി കേന്ദ്രമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. അൽഫോൻസ് കണ്ണന്താനം തന്നെ താത്പര്യം പ്രകടിപ്പിച്ച ബീച്ചുകളുടെ നവീകരണ പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല. സാന്പത്തിക പ്രതിസന്ധിയാണ് അനുമതി വൈകിപ്പിക്കുന്നതെന്നാണ് മനസിലാകുന്നതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.


2015നു ശേഷം സംസ്ഥാനത്തിന് അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം ഉടൻ പൂർത്തിയാകും. ഗവി- വാഗമണ്‍ പദ്ധതി ഒക്ടോബറോടെ ഉദ്ഘാടനം ചെയ്യാനാകും. ഇതോടൊപ്പം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം പദ്ധതികളും പൂർത്തിയായി വരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.