മഹാ വികാസ് അഗാഡിയിൽ ഭിന്നത രൂക്ഷം
മഹാ വികാസ് അഗാഡിയിൽ  ഭിന്നത രൂക്ഷം
Thursday, March 28, 2024 1:53 AM IST
അകോല: മഹാരാഷ്‌ട്രയിൽ ഇന്ത്യാ മുന്നണിയിൽ സീറ്റ് വിഭജന തർക്കം രൂക്ഷമായിരിക്കേ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി(വിബിഎ) എട്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ മഹാ വികാസ് അഗാഡിയിൽ വിബിഎ ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പൗത്രനായ പ്രകാശ് അകോലയിൽ മത്സരിക്കും. കുടുംബരാഷ്‌ട്രീയത്തിനായി കോൺഗ്രസ്, എൻസിപി(എസ്പി), ശിവസേന(താക്കറെ) കക്ഷികൾ തന്‍റെ പ്രസ്ഥാനത്തെ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് പ്രകാശഅ അംബേദ്കർ കുറ്റപ്പെടുത്തി.

ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി, ചന്ദ്രപുർ, ബുൽധാന, അമരാവതി, വാർധ, യവത്‌മൽ-വാഷിം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു വിബിഎ പ്രഖ്യാപിച്ചത്. നാലു ലോക്സഭാ സീറ്റുകളാണ് മഹാ വികാസ് അഗാഡി(എംവിഎ) വിബിഎയ്ക്കു വാഗ്ദാനം ചെയ്തത്. അതു നിരസിച്ച വിബിഎയ്ക്കു ഒരു സീറ്റ് കൂടി നല്കാമെന്നു പറഞ്ഞിട്ടും പ്രകാശ് അംബേദ്കർ സഖ്യത്തിനു തയാറായില്ല. ഇതിനിടെ, മറാഠ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ വിബിഎയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.


വിബിഎയുടെ തീരുമാനം ബിജെപിയെ സഹായിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹെബ് തോറാട്ട് പറഞ്ഞു.

ശിവസേന(ഉദ്ധവ്) വിഭാഗം ഇന്നലെ 17 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി അറിയിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ അനന്ത് ഗീതേ(റായ്ഗഡ്) അരവിന്ദ് സാവന്ത്(മുംബൈ സൗത്ത്) എന്നിവർ സ്ഥാനാർഥികളാണ്. പാർട്ടിയിലെ പിളർപ്പിനുശേഷം ഉദ്ധവിനൊപ്പം ഉറച്ചുനിന്ന അഞ്ച് സിറ്റിംഗ് എംപിമാർക്കും സീറ്റ് നല്കി. രാജ്യസഭാംഗം അനിൽ ദേശായി മുംബൈ സൗത്ത്-സെൻട്രലിൽ മത്സരിക്കും.

മുംബൈയിലെ ആറു സീറ്റുകളിൽ നാലിലും ശിവസേന മത്സരിക്കുന്നു. സ്വാഭിമാന ഷേത്കാരി സംഘടന തലവൻ രാജു ഷെട്ടി ഹാത്കാനാംഗലെ സീറ്റിൽ ശിവസേനയുടെ പിന്തുണയോടെ മത്സരിക്കും.

1962 മുതൽ 2009 വരെ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമാണിത്. മഹാരാഷ്‌ട്രയിലെ ഏതാനും സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.