കർണാടകത്തിലെ ലൈംഗികാരോപണ വിവാദം; പ്രജ്വൽ രേവണ്ണയെ സസ്പൻഡ് ചെയ്ത് ജെഡിഎസ്
കർണാടകത്തിലെ ലൈംഗികാരോപണ വിവാദം;  പ്രജ്വൽ രേവണ്ണയെ സസ്പൻഡ് ചെയ്ത് ജെഡിഎസ്
Wednesday, May 1, 2024 3:02 AM IST
ബംഗളുരു: കർണാടകത്തെ പിടിച്ചുലയ്ക്കുന്ന ലൈംഗികാരോപണക്കേസിൽ ഹാസനിൽനിന്നുള്ള ലോക്സഭാംഗവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് സസ്പൻഡ് ചെയ്തതായി ജനതാദൾ (എസ്) അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി.

ലൈംഗീക വിവാദത്തിന്‍റെ പേരിൽ ബിജെപി സഖ്യകക്ഷിയായ ജനതാദളിനെതിരേ കോൺഗ്രസ് ഉൾപ്പെടെ കക്ഷികൾ രംഗത്തെത്തിയ സാഹചര്യത്തിൽ മുഖം രക്ഷിക്കാനാണു നടപടി. കുറ്റക്കാരനാണെങ്കിൽ പ്രജ്വലിനെ ശിക്ഷിക്കണമെന്ന നിലപാടുമായി ബിജെപിയും രംഗത്തെത്തി.

അതിനിടെ വീട്ടുജോലിക്കാരി നൽകിയ ലൈംഗീകപീഡന പരാതിയിൽ പ്രജ്വലിനും പിതാവും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ പോലീസ് കേസെടുത്തു. ഇരുവരും ലൈംഗീകമായി പീഡിപ്പിച്ചെന്നു സ്ത്രീ പരാതിപ്പെട്ടിരുന്നു. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ്.

പരാതിയിൽ കർണാടക പോലീസ് ഉൾപ്പെടെ അധികൃതർ മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ നിർദേശം നൽകി. ഇരകൾക്കു നീതി ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും ഒപ്പം നൽകിയിട്ടുണ്ട്.

കർണാടകയിലെ ഹസനിൽ നിന്നുള്ള ജെഡിഎസ് എംപിയായ പ്രജ്വൽ ലോക്സഭാതിരഞ്ഞെടുപ്പിൽ ഇത്തവണയും ബിജെപി-ജെഡിഎസ് സഖ്യസ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഇതിനു മുന്പേ പ്രജ്വലിനെതിരേ ആരോപണം ഉയരുകയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുകയായിരുന്നു.

പ്രജ്വൽ തന്നെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നതാണു മിക്ക വീഡിയോകളും. പ്രജ്വലിന്‍റെ വീട്ടിലും ഓഫിസിലുമാണ് ഇവ ചിത്രീകരിച്ചതെന്നാണ് അനുമാനം. പോലീസിന്‍റെ കൈവശമെത്തിയ ഒരു പെൻഡ്രൈവിൽ മാത്രം 2976 വിഡിയോകൾ ഉണ്ടായിരുന്നു.

വീഡിയോ വിവാദത്തിൽ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ ബിജെപിയിലും ചൂടേറിയ ചർച്ചകൾക്കു വഴിതെളിച്ചിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണു താൻ കൈമാറിയതെന്ന് പ്രജ്വലിന്‍റെ മുൻ ഡ്രൈവറായ കാർത്തിക് വെളിപ്പെടുത്തി. ദേവരാജ് ഗൗഡയാണ് വീഡിയോ പരസ്യപ്പെടുത്തിയതെന്നുമാണ് കാർത്തികിന്‍റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.