""മോദിക്ക് ഭക്ഷണം പാകം ചെയ്തു നല്കാം''; മമതയുടെ പ്രസ്താവനയിൽ വിവാദം പുകയുന്നു
  മോദിക്ക് ഭക്ഷണം പാകം ചെയ്തു നല്കാം  ; മമതയുടെ പ്രസ്താവനയിൽ വിവാദം പുകയുന്നു
Wednesday, May 15, 2024 2:45 AM IST
കോൽക്കത്ത: മോദിക്ക് താത്പര്യമാണെങ്കിൽ താൻ ഭക്ഷണം പാകം ചെയ്തു നല്കാമെന്നും കഴിക്കുമോ എന്നു സംശയമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി.

ഹിന്ദുക്കൾ വ്രതം അനുഷ്ഠിക്കുന്ന മാസത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മാംസാഹാരം കഴിച്ചിരുന്നുവെന്ന് നേരത്തേ മോദി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു മമതയുടെ പ്രതികരണം. എന്നാൽ, മമതയുടെ പ്രസ്താവന രാഷ്‌ട്രീയ അജൻഡയോടെയാണെന്നു ബിജെപിയും തൃണമൂൽ-ബിജെപി ബാന്ധവത്തിന്‍റെ ഭാഗമാണെന്നു സിപിഎമ്മും തിരിച്ചടിച്ചു.

""ആളുകൾ പലതരമാണ്.അവർ എന്തു കഴിക്കണമെന്നു തീരുമാനിക്കാൻ ബിജെപിക്ക് അധികാരമില്ല. എനിക്ക് വെജിറ്റേറിയനും നോൻ വെജിറ്റേറിയനും ഇഷ്ടമാണ്. കുട്ടിക്കാലം മുതൽക്കേ നല്ലൊരു പാചകക്കാരിയാണ് ഞാൻ. എന്നാൽ, മോദിജി എന്‍റെ ഭക്ഷണം കഴിക്കുമോ? എന്നെ വിശ്വസിക്കുമോ? എങ്കിൽ മോദിക്ക് ഇഷ്ടമുള്ള ഭക്ഷണം ഞാനുണ്ടാക്കും. എന്നിങ്ങനെയായിരുന്നു മമതയുടെ പ്രസ്താവന.

വെജിറ്റേറിയനായ മോദിക്ക് ഇറച്ചി ഉണ്ടാക്കിക്കൊടുക്കുമെന്നാണ് മമത പറയുന്നതെന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് തഥാഗത റോയി പ്രതികരിച്ചു.വർഗീയമായി ജനത്തെ പിരിച്ചു തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ഇതു സൂചിപ്പിക്കുന്നതെന്നായിരുന്നു സിപിഎം നേതാവ് ബികാസ് ഭട്ടാചാര്യയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.