ഐഎസ് തലവന്റെ ചലനശേഷി നഷ്ടപ്പെട്ടു; മൊസൂളില്‍ ചികിത്സയില്‍
ഐഎസ് തലവന്റെ ചലനശേഷി നഷ്ടപ്പെട്ടു; മൊസൂളില്‍ ചികിത്സയില്‍
Sunday, May 3, 2015 11:42 PM IST
ലണ്ടന്‍: ഇസ്ലാമിക് സ്റേറ്റി(ഐഎസ്)ന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാക്കിലെ മൊസൂളില്‍ ചികിത്സയില്‍. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നട്ടെല്ലിനു രണ്ടു മാസം മുമ്പുണ്ടായ ഗുരുതര പരിക്കുമൂലം അവശനിലയിലാണ് അല്‍ ബാഗ്ദാദി.

ഇനി ഐഎസിനെ നയിക്കാന്‍ പറ്റുന്നവിധം സുഖപ്പെടുമെന്ന സൂചന ഇല്ല. ഐഎസിലെ രണ്ടാമനായ അബൂ അലാ അല്‍ ആഫ്രിയാണു ഇപ്പോള്‍ പ്രസ്ഥാനത്തെ നയിക്കുന്നത്.

ദ ഗാര്‍ഡിയന്‍ പത്രമാണ് സ്വയം പ്രഖ്യാപിത ഇസ്ലാമിക് കാലിഫിന്റെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. അല്‍ ബാഗ്ദാദി മരിച്ചെന്നു പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവ ശരിയല്ലെന്നു ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ചലനശേഷി നഷ്ടപ്പെട്ട അല്‍ ബാഗ്ദാദിയെ ചികിത്സിക്കുന്നതിനു രണ്ടു ഡോക്ടര്‍മാര്‍ മൊസൂളിലെ രഹസ്യ സങ്കേതത്തില്‍ പോകാറുണ്െടന്നു പത്രം പറയുന്നു. മൊസൂളിനു 128 കിലോമീറ്റര്‍ പടിഞ്ഞാറ് അല്‍ ബാജ് എന്ന സ്ഥലത്തു വാഹനത്തില്‍ പോകുമ്പോഴാണ് ആളില്ലാ വിമാനമായ ഡ്രോണ്‍, ആ വാഹനത്തെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ടു. അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്നു യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പിന്നീട് അറിയിച്ചു.മൊസൂളിലെ ഒരു പ്രധാന ആശുപത്രിയില്‍നിന്നു വനിതാ റേഡിയോളജിസ്റും പുരുഷ സര്‍ജനും അല്‍ ബാഗ്ദാദിയെ ചികിത്സിക്കാന്‍ പോകുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. ആ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഇസ്ലാമിക് സ്റേറ്റിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വനിതാ ഡോക്ടറുടെ പുത്രന്മാരും മൊസൂളിലെ ആശുപത്രിയില്‍ ജോലിചെയ്യുന്നു. കാണ്ഡഹാറുകാരെപ്പോലെ വേഷം ധരിക്കുന്ന അവര്‍ വസ്ത്രത്തില്‍ ആയുധവും വഹിക്കുന്നു. ദീര്‍ഘകാലമായി ഐഎസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഇപ്പോള്‍ ഈ ഭീകരസംഘടനയെ നയിക്കുന്ന അല്‍ ആഫ്രി. ഫിസിക്സ് പ്രഫസറായിരുന്നു. അബു ഉമര്‍ അല്‍ ബാഗ്ദാദി 2010ല്‍ കൊല്ലപ്പെട്ടശേഷമാണ് അല്‍ ബാഗ്ദാദി ഐഎസ് തലവനായത്. 2013ല്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തോടെയാണു സംഘടന ലോകശ്രദ്ധയില്‍ വന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാക്കിലെ മൊസൂള്‍, തിക്രിത് നഗരങ്ങളും അന്‍ബാര്‍, നിനവേ പ്രവിശ്യകളും ഇസ്ലാമിക് സ്റേറ്റ് പിടിച്ചടക്കിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.