ഉത്തരകൊറിയൻ ആരോപണം നിഷേധിച്ച് പോംപിയോ
ഉത്തരകൊറിയൻ ആരോപണം നിഷേധിച്ച് പോംപിയോ
Monday, July 9, 2018 12:39 AM IST
ടോക്കിയോ: ആണവ നിരായുധീകരണത്തിനുള്ള ചർച്ചകളിൽ യുഎസ് പെരുമാറുന്നത് ഗുണ്ടാസംത്തിന്‍റെ മനോഭാവത്തോടെയാണെന്ന ഉത്തരകൊറിയയുടെ ആരോപണം നിഷേധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യുഎസിന്‍റെ നിർദേശം ഗുണ്ടാസംഘത്തിന്‍റേതുപോലെയാണെങ്കിൽ ലോകം ഒരു ഗുണ്ടാസംഘമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയിൽ ചർച്ച നടത്തിയശേഷം ടോക്കിയോയിലെത്തിയ പോംപിയോ ജപ്പാന്‍റെയും ദക്ഷിണകൊറിയയുടെയും വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. ആണവനിരായുധീകരണത്തിന്‍റെ അടുത്ത ഘട്ടം ഉത്തരകൊറിയൻ നേതാക്കളുമായി ചർച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോംപിയോയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഉത്തരകൊറിയ ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസം നീണ്ട ചർച്ച നിരാശാജനകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ കാണാതെയാണ് പോംപിയോ മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.