നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി സർക്കാർ കൊല്ലാനും ഉത്തരവു നല്കിയെന്ന്
നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി സർക്കാർ കൊല്ലാനും ഉത്തരവു നല്കിയെന്ന്
Friday, May 10, 2024 12:26 AM IST
ലണ്ടൻ: സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ‘നിയോം’ സ്വപ്നപദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ തയാറല്ലാത്തവരെ വധിക്കാൻ നിർദേശം നല്കിയിരുന്നതായി റിപ്പോർട്ട്.

സൗദിയിൽനിന്നു കടന്ന് ബ്രിട്ടനിൽ പ്രവാസത്തിൽ കഴിയുന്ന മുൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ കേണൽ റബീഹ് അലൻസേയി ആണ് ഇക്കാര്യം ബിബിസിയോടു പറഞ്ഞത്.

എണ്ണയോടുള്ള ആശ്രിതത്വം ഒഴിവാക്കാനുള്ള ‘സൗദി വിഷൻ 2030’ന്‍റെ ഭാഗമാണ് 50,000 കോടി ഡോളർ മുടക്കുമുതൽ പ്രതീക്ഷിക്കുന്ന നിയോം പദ്ധതി. ഇതിൽത്തന്നെ കാർ രഹിത നഗരമായി വിഭാവനം ചെയ്തിരിക്കുന്ന ‘ദ ലൈൻ’ പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ തയാറല്ലാത്തവർക്കെതിരേ സുരക്ഷാസേന മാരകായുധങ്ങൾ ഉപയോഗിക്കാൻ 2020ൽ സൗദി ഭരണകൂടം ഉത്തരവു നല്കിയെന്നാണു കേണൽ വെളിപ്പെടുത്തിയത്.

ഹ്വാവിതാത് ഗോത്രത്തിൽപ്പെട്ടവർ തലമുറകളായി പാർത്തിരുന്ന അൽ ഖുറൈബാ ഗ്രാമം ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. സ്ഥലമേറ്റെടുക്കലിനെ ഗോത്രം എതിർത്തിരുന്നു. ഉത്തരവിന്‍റെ പിറ്റേന്ന് സുരക്ഷാസേനയുടെ നടപടിയിൽ അബ്ദുൾ റീം അൽ ഹ്വാവിതി എന്നയാൾ കൊല്ലപ്പെടുകയുണ്ടായി. ഒഴിപ്പിക്കലിനെ എതിർക്കുന്ന പോസ്റ്റുകൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സുരക്ഷാസേനയ്ക്കു നേർക്കു വെടിയുതിർത്ത പശ്ചാത്തലത്തിലാണ് ഇയാളുടെ മരണമെന്നാണു സൗദി വൃത്തങ്ങൾ നല്കിയ വിശദീകരണം.

എന്നാൽ, ഒഴിപ്പിക്കലിനെ എതിർത്തതിന്‍റെ പേരിൽ മാത്രമാണു കൊലപാതകമെന്ന് ഐക്യരാഷ്‌ട്രസഭ പറഞ്ഞിരുന്നു. ഒഴിപ്പിക്കലിനെ എതിർത്ത തിന്‍റെ പേരിൽ 47 പേർ അറസ്റ്റിലാവുകയുമുണ്ടായി. ഇവർക്കെതിരേ തീവ്രവാദക്കുറ്റമാണു ചുമത്തിയത്. 40 പേർ ഇപ്പോഴും തടവിലാണ്.

അതിൽ അഞ്ചുപേർ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഹ്വാവിതിയുടെ മരണത്തിൽ അനുശോചിച്ചതിന്‍റെ പേരിലാണ് പലരും അറസ്റ്റിലായതെന്നും ആരോപണമുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനു സൗദി സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം തുച്ഛമാണെന്നും പറയുന്നു.

200 കിലോമീറ്റർ വീതിയിൽ 170 കിലോമീറ്ററിലായി വിഭാവനം ചെയ്യുന്ന ലൈൻ നഗരപദ്ധതിയുടെ നിർമാണത്തിൽ ഒട്ടേറെ പാശ്ചാത്യകന്പനികൾ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.