മെസിക്കു വിലക്ക്
മെസിക്കു വിലക്ക്
Tuesday, March 28, 2017 12:03 PM IST
സൂറിച്ച്: അര്‍ജന്‍റീനയുടെ മുന്നേറ്റനിരതാരം ലയണല്‍ മെസിക്കു നാല് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്നു ഫിഫയുടെ വിലക്ക്. ചിലിക്കെതിരേയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്‍റ് റഫറിക്കെതിരേ മോശം വാക്പ്രയോഗം നടത്തിയതിനാണ് വിലക്ക്. വിലക്കിനൊപ്പം മെസി പിഴയും ഒടുക്കണമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.

ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്‍റീനയ്ക്ക് ഇന്നലത്തേത ടക്കം ശേഷിച്ച അഞ്ചു മത്സരങ്ങളില്‍ നാലെണ്ണവും മെസി ക്കു നഷ്ടമാകും. അര്‍ജന്‍റീന യുടെ ലോകകപ്പ് യോഗ്യതയ്ക്കു തന്നെ ഇതു തിരിച്ചടിയായേക്കാം. ബൊളിവിയയ്‌ക്കെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ മെസിക്കു പുറമെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഹാവിയര്‍ മസ്‌കരാനോ, ലൂകാസ് ബിഗ്ലിയ, നിക്കോളസ് ഒട്ടാമെന്‍ഡി എന്നിവര്‍ക്കു സസ്‌പെന്‍ഷനെത്തുര്‍ന്ന് കളിക്കാനായില്ല.
ഇക്വഡോറിനെതിരേ ഒക്ടോബര്‍ 10നാണ് അര്‍ജന്‍റീനയുടെ അവസാന യോഗ്യതാ മത്സരം. വിലക്കിനെതിരേ മെസിക്കും അര്‍ജന്‍റീന ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. കളത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് മാച്ച് റഫറി ആദ്യം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനെത്തുര്‍ന്നാണ് ഫിഫ ഇടപെട്ടത്. മെസിക്കു ചുവപ്പ് കാര്‍ഡ് നല്‌കേണ്ട സംഭവമാണ് ഉണ്ടായതെന്നും അച്ചടക്കസമിതി വിലയിരുത്തി. ചിലിയുടെ ഒരു കളിക്കാരനെ മെസി ഫൗള്‍ ചെയ്തതിനു അസിസ്്റ്റന്‍റ് റഫറി എമേഴ്‌സണ്‍ കര്‍വാലോ കൊടി ഉയര്‍ത്തി. ഇതിനെതിരേ ചൊടിച്ച മെസി റഫറിക്കുനേരേ കൈകള്‍ വീശുകയും റഫറിയെ അധിക്ഷേപിക്കുകയും ചെയ്തു.


മത്സരശേഷം കര്‍വാലോയ്ക്കു ഹസ്തദാനം നല്‍കാനും മെസി തയാറായില്ല. അസിസ്റ്റന്‍റ് റഫറിക്കെതിരേ മെസിയുടെ മോശമായ വാക്കുകള്‍ താന്‍ കേട്ടിട്ടില്ലെന്ന് അന്നത്തെ മാച്ച് റഫറി സാന്‍ഡ്രോ റിസി പറഞ്ഞു. താന്‍ എന്തെങ്കിലും വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ നടപടിയെടുത്തേനെയെന്നും ബ്രസീലിയന്‍ റഫറി പറഞ്ഞു.

ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിനൊപ്പം ഓഗസ്റ്റ് 31ന് ഉറുഗ്വെയില്‍ നടക്കുന്ന മത്സരം, സെപ്റ്റംബര്‍ 5നു വെനസ്വേലയ്‌ക്കെതിരേയും ഒക്ടോബര്‍ 5നു പെറുവിനെതിരേയും നടക്കുന്ന ഹോം മത്സരങ്ങളും നഷ്ടമാകും. വിലക്ക് നേരിടുന്നതിനൊപ്പം 10,160 ഡോളർ പിഴയുമടയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.