കാര്‍ മോഷ­ണ­ക്കേ­സ് പ്ര­തി­യെ പി­ടി­കൂ­ടു­ന്ന­തിനിടെ പോലീസിനെ ആക്രമിച്ച് നാട്ടുകാർ; കേ­സെ­ടു­ത്തു
കാര്‍ മോഷ­ണ­ക്കേ­സ് പ്ര­തി­യെ പി­ടി­കൂ­ടു­ന്ന­തിനിടെ പോലീസിനെ ആക്രമിച്ച് നാട്ടുകാർ; കേ­സെ­ടു­ത്തു
Friday, May 10, 2024 10:40 AM IST
കോഴിക്കോട്: പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. ഇ­തി­നിടെ പ്രതി രക്ഷപെ­ട്ടു.

എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ചാ­ണ് മൂ­ന്ന് പോ­ലീ­സു­കാര്‍ സ്വ­കാ­ര്യ വാ­ഹ­ന­ത്തില്‍ പൂളങ്കരയിലെത്തിയ­ത്. ര­ണ്ട് പോ­ലീ­സു­കാര്‍ സി­വില്‍ വേ­ഷ­ത്തി­ലാ­യി­രു­ന്നു. ഒ­രാള്‍ മാ­ത്ര­മാ­ണ് യൂണി­ഫോ­മി­ലെ­ത്തി­യത്.

പ്രതിയായ ഷിഹാബിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതി­നിടെ ഇയാൾ ബഹളം വച്ചു. ഇതുകേട്ട് ഓടി­ക്കൂടി­യ നാ­ട്ടു­കാര്‍ പോ­ലീ­സി­നെ ആ­ക്ര­മി­ക്കു­ക­യാ­യി­രുന്നു.

ഇ­യാള്‍ കാര്‍ മോഷണക്കേസ് പ്രതിയാണെ­ന്ന് പോലീസ് പറയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പോലീ­സു­കാ­രെ ആ­ക്ര­മി­ച്ച ഇ­വര്‍ വാ­ഹ­ന­ത്തി­ന്‍റെ ചില്ലും ത­കര്‍ത്തു.


കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കല്‍ പോലീസ് പന്തീരാങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശുകയും ഇവരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പ്ര­തി ര­ക്ഷ­പെ­ടു­ക­യാ­യി­രുന്നു.

സം­ഭ­വ­ത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപെടാന്‍ സഹായിച്ചു തുട­ങ്ങി­യ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാണ് കേസ്. സംഘര്‍ഷത്തില്‍ മൂ­ന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<