കത്തിയമർന്ന കാറിനുള്ളിലെ യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ച് വഴിയാത്രികൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, April 10, 2018 12:03 PM IST
കത്തിയമർന്ന കാറിനുള്ളിൽ നിന്നും യാത്രക്കാരനെ ഒരാൾ അതിസാഹസികമായി രക്ഷിക്കുന്നതിന്‍റെ ചോരമരവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. അമേരിക്കയിലാണ് സംഭവം.

അപകടം നടന്ന സ്ഥലത്തിനടുത്താണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ജോസ് മാർട്ടിനെസ് എന്ന അന്പത്തിയേഴുകാരൻ താമസിക്കുന്നത്. ഇദ്ദേഹത്തിനു പിന്നാലെ ഡെവിൻ ജോണ്‍സണ്‍ എന്നയാളും സഹായിക്കാൻ എത്തിയിരുന്നു.

സ്ഥലത്ത് ആദ്യമെത്തിയ ജോസ് ഡ്രൈവറെ കാറിനുള്ളിൽ നിന്നും വലിച്ചിറക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോസ് മാർട്ടിന്‍റെ സമയോചിതമായ ഇടപെടൽ കൃത്യ സമയത്ത് ലഭിച്ചില്ലായിരുന്നുവെങ്കിൽ വാഹനത്തിലെ യാത്രികൻ ഉറപ്പായും കൊല്ലപ്പെടുമായിരുന്നുവെന്നാണ് സംഭവം കണ്ട ദൃസാക്ഷികൾ പറയുന്നത്.

വീഡിയോ വൈറലായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവിടെയെത്തിയ ഒരു പോലീസ് വാഹനത്തിന്‍റെ ഡാഷ് കാമിലാണ് ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.