സംഗീതത്തിന്‍റെ അകമ്പടിയോടെ ഒരു ശസ്ത്രക്രിയ; വീഡിയോ
Friday, April 12, 2024 11:09 AM IST
ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോഴെ ആളുകള്‍ക്ക് ആശങ്കയുണ്ടാകും. അതിപ്പോള്‍ ചെറുതായാലും വലുതായാലും ഉള്ള് പിടയും. പ്രത്യേകിച്ച് കുട്ടികളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമ്പോള്‍.

ശസ്ത്രക്രിയയ്ക്കായി ഒരാളെ മാനസികമായി ഒരുക്കുക എന്നത് വലിയ കാര്യമാണ്. പല ആശുപത്രികളിലും ഇത്തരത്തില്‍ കൗണ്‍സിലിംഗുകള്‍ നല്‍കുന്നവരുണ്ട്.ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ ചുറ്റുമുള്ള മെഡിക്കല്‍ സംഘം പകരുന്ന ആത്മവിശ്വാസമാണ്.

ഇപ്പോഴിതാ ഒരു മൂന്നുവയസുകാരന്‍റെ ശസ്ത്രക്രിയ സമയം ഡോക്ടര്‍മാര്‍ പെരുമാറിയ രീതി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

മോഗയിലെ ബാഗപുരാണ ടൗണ്‍ സ്വദേശിയായ ശുഭദര്‍ശന്‍ സിംഗ് എന്ന കുട്ടിയെ വാഹനാപകടത്തെ തുടര്‍ന്ന് ലുധിയാനയ്ക്കടുത്തുള്ള ജാഗ്രോണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിക്കുകയുണ്ടായി. അപകടത്തില്‍ കാലിന് പരിക്കേല്‍ക്കുകയും ഒടിവുണ്ടാകുകയും ചെയ്തു.

അതിനാല്‍ ശസ്ത്രക്രിയ അനിവാര്യമായിരുന്നു. അങ്ങനെ മെഡിക്കല്‍ സംഘം ശസ്ത്രക്രിയയ്ക്കായി തയാറെടുത്തു. അവര്‍ കാലിന്‍റെ മരവിപ്പിനായി ലോക്കല്‍ അനസ്‌തേഷ്യ നല്‍കി. എന്നാല്‍ കുട്ടി ആകെ അസ്വസ്ഥനായിരുന്നു. അവന്‍ ശസ്ത്രക്രിയ ചെയ്യാന്‍ സമ്മതിച്ചില്ല.

കുട്ടിയുടെ ഉത്കണ്ഠ മനസിലാക്കി ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ദിവ്യാന്‍ഷു ഗുപ്ത ഒരു ഐഡിയ പ്രയോഗിച്ചു. അദ്ദേഹം ഈ കുട്ടിക്ക് പ്രിയപ്പെട്ട ഗായകന്‍ ആരാണെന്ന് ചോദിച്ചു മനസിലാക്കി. അത് പഞ്ചാബി ഗായകനായിരുന്ന സിദ്ധു മൂസവാല ആയിരുന്നു.

ഡോക്ടര്‍ കുട്ടിക്ക് അവന്‍റെ പ്രിയപ്പെട്ട ഗായകന്‍റെ പാട്ടുകള്‍ മൊബൈല്‍ ഫോണില്‍ വച്ചുനല്‍കി. അതോടെ കുട്ടി ഹാപ്പി. തല്‍ഫലമായി, 25 മിനിറ്റ് നീണ്ട ശസ്ത്രക്രിയ മെഡിക്കല്‍ സംഘം നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു.

ഡോക്ടര്‍മാര്‍ കുട്ടിയെ ശസ്ത്രക്രിയ ചെയ്യുന്നതും കുട്ടി പാട്ട് ആസ്വദിക്കുന്നതും ഇൻസ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ കാണാനാകും. എന്തായാലും ശസ്ത്രക്രിയ വിജയിച്ചു. കുട്ടിക്ക് ഒന്നര മാസത്തിനുശേഷം സാധാരണഗതിയില്‍ത്തന്നെ നടക്കാനാകുമെന്ന് ഡോ. ദിവ്യാന്‍ഷു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.