വധുവിന്‍റെ ബാക്ക്ഫ്ലിപ്പ്, അതും ലെഹങ്കയില്‍; വീഡിയോ കാണാം
Monday, April 15, 2024 3:59 PM IST
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മറ്റും കുറേ മാറ്റം വന്നു. പ്രത്യേകിച്ച് ഫോട്ടോഷൂട്ട്. സമൂഹ മാധ്യമങ്ങള്‍ കൂടി ആയതോടെ ഫോട്ടോഷൂട്ട് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നായിമാറി പലര്‍ക്കും.

ചിലര്‍ കടലിന്‍റെ പശ്ചാത്തലവും ചിലര്‍ വള്ളവും ഒക്കെയായി ഫോട്ടോയെടുത്തു തിമിര്‍ത്തു. എന്നാല്‍ കുറച്ച് സാഹസികതയും വെറൈറ്റിയുമാണ് ഇക്കാര്യത്തില്‍ ഒരു ദമ്പതികള്‍ തീരുമാനിച്ചത്. പരുള്‍ അറോറ ദമ്പതികളാണത്രെ ഇത്തരത്തില്‍ കുറച്ച് വ്യത്യസ്തത പരീക്ഷിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ വരനും വധുവും ഒരു പാര്‍ക്കില്‍ നില്‍ക്കുന്നു. വരന്‍ ഷേര്‍വാണിയും വധു ലെഹങ്കയുമാണ് ധരിച്ചിട്ടുള്ളത്. വധു പാര്‍ക്കിലുള്ള കമ്പിയില്‍ പിടിച്ച് ബാക്ക്ഫ്ലിപ്പ് ചെയ്യുന്നു. വരന്‍ ഇത് നോക്കി നില്‍ക്കുന്നു.

ഈ "കറങ്ങല്‍' സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "തങ്ങളുടെ വിവാഹം അവിസ്മരണീയമാക്കാന്‍ പുതിയതും ക്രിയാത്മകവുമായ ആശയങ്ങളുമായി ദമ്പതികള്‍ വരുന്നു' എന്നാണൊരാള്‍ കുറിച്ചത്.

എന്നാല്‍ ചലര്‍ക്ക് ഇതത്ര പിടിച്ചില്ല. "ഇത്തരം കാര്യങ്ങളുടെ ആവശ്യം എന്തെന്നാണ്' അവര്‍ തിരക്കി. എന്തുതന്നെയായാലും വധുവിന്‍റെ പ്രകടനം നെറ്റിസന്‍റെ ശ്രദ്ധനേടിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.