പാത്രം കഴുകുന്നത് ഒഴിവാക്കാനുള്ള തന്ത്രം; നൈസെന്ന് നെറ്റിസണ്‍
Friday, April 19, 2024 2:42 PM IST
മിക്കവര്‍ക്കും ഏറ്റവും മിനക്കെട്ട ഒരു കാര്യമാണല്ലൊ പാത്രം കഴുകല്‍ എന്നത്. ചിലരത് വളരെ ഭംഗിയായി നിര്‍വഹിക്കും. എന്നാല്‍ അഴുക്കൊക്കെ കളഞ്ഞ് സോപ്പില്‍ കൈയും മുക്കി, ദേഹവും നനച്ചുള്ള ഈ പരിപാടി ഒരുപാടുപേര്‍ക്കും അത്ര പിടിക്കില്ല.

ഇതെങ്ങനെ ഒഴിവാക്കാം എന്ന് പലരും ആലോചിക്കും. മിക്കവരും മറ്റുള്ളവരോട് പാത്രം കഴുകാന്‍ പറഞ്ഞ് ഒഴിയുകയാണ് പതിവ്. എന്നാല്‍ അടുത്തിടെ ഒരു വിരുതന്‍ ഈ പാത്രം കഴുകല്‍ ഒഴിവാക്കന്‍ ഒരുപായം കണ്ടുപിടിച്ചു.

സംഗതി സമൂഹ മാധ്യമങ്ങളില്‍ എത്തി ഹിറ്റായി. എന്തിനേറേ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയങ്കയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി.

എക്‌സിലെത്തിയ വീഡിയോയില്‍ ഒരാള്‍ പാചകം ചെയ്യുകയാണ്. കുക്കര്‍ വിസിലടിക്കുമ്പോള്‍ അദ്ദേഹം പാത്രവും സ്പൂണുമൊക്കെയായി എത്തുന്നു. എന്നാല്‍ പാത്രം കഴുകേണ്ട അവസ്ഥ ഓര്‍ക്കുന്ന അയാള്‍ ഒരുപായം പ്രയോഗിക്കുന്നു.

അദ്ദേഹം പ്ലാസ്റ്റിക് കവര്‍ പാത്രങ്ങളുടെയും സ്പൂണിന്‍റെയും കപ്പിന്‍റെയും ഒക്കെ മുകളില്‍ ഇടുന്നു. അതിനാല്‍ ഇവ ഒന്നും അഴുക്കാകുന്നില്ല. കഴിച്ചശേഷം കവര്‍ ഊരിയെടുത്ത് പാത്രങ്ങള്‍ സ്വസ്ഥാനങ്ങളില്‍ വയ്ക്കുന്നു.

ഈ ഐഡിയയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. "വെള്ളമില്ലാത്ത നഗരങ്ങളില്‍ ഇത് വളരെ ഗുണകരമാണ്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.