അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
Tuesday, March 26, 2024 2:57 PM IST
ചിപ്പി ടി. പ്രകാശ്
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫയര്‍‌സ്റ്റേഷനില്‍ ചാര്‍ജെടുത്തത്. ആപത്തോ, അപകടമോ സംഭവിച്ചാല്‍ അവിടെ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ടീമില്‍ ഇവരുമുണ്ടാകും.

സെലക്‌ഷന്‍ ലഭിച്ചതിനുശേഷം വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അക്കാദമിയില്‍ വിദഗ്ധ പരിശീലനത്തിനുശേഷമാണു കോട്ടയം ഫയര്‍ സ്റ്റേഷനില്‍ ആറുമാസത്തെ പരിശീലനത്തിനായി ഇവര്‍ എത്തിയിരിക്കുന്നത്.

സ്വന്തം ജില്ലകളില്‍ത്തന്നെയാണ് അഗ്നിശമനസേനയിലെ വനിതകള്‍ക്കു നിയമനം നല്‍കുന്നത്.
നീന്തല്‍, സ്‌കൂബാ ഡൈവിംഗ്, തീകെടുത്തല്‍, രക്ഷാപ്രവര്‍ത്തനം, മലകയറ്റം, ചിന്നിംഗ്, ഡിങ്കി ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം, ശ്വസനസഹായികൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം, പ്രാഥമികശുശ്രൂഷ തുടങ്ങിയവയിലായിരുന്നു പരിശീലനം.

സംസ്ഥാനത്ത് ഇതാദ്യമായാണു വനിതകള്‍ക്കു ഫയര്‍ സര്‍വീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്.100 ഒഴിവുകളില്‍ 82 തസ്തികകളിലേക്കും നിയമനം നടന്നു. 2023 സെപ്റ്റംബര്‍ നാലിനാണ് ഇരുവരും പരിശീലനം ആരംഭിച്ചത്.

കഴിഞ്ഞ ഏഴിനു വനിത ഓഫീസര്‍മാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും തിരുവനന്തപുരത്തു നടന്നിരുന്നു. പാമ്പാടി സ്വദേശിയായ അപര്‍ണ കൃഷ്ണന്‍ പ്ലാത്താനത്തില്‍ പി.വി. രാധകൃഷ്ണന്‍ നായരുടെയും എം.പി. ശോഭനയുടെയും മകളാണ്.

പുതുപ്പള്ളി കൊടൂപറമ്പില്‍ കെ.എന്‍. മോഹനന്‍റെയും എം.കെ. ലീലാമ്മയുടെയും മകളാണു ഗീതുമോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.