സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
Thursday, April 4, 2024 12:53 PM IST
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളുകളില്‍ അതിശയം ഉളവാക്കും. പ്രത്യേകിച്ച് പ്രായത്തിലുള്ള വ്യത്യാസം വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും.

അത്തരത്തില്‍ ചര്‍ച്ചയാവുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു വയോധികനും യുവതിയും. കാരണം അവര്‍ അടുത്തിടെ വിവാഹിതരായിരുന്നു. അഗര്‍ മാല്‍വ ജില്ലയിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്.

എംപിയിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമിന് പ്രായം 80 ആണിപ്പോള്‍. അദ്ദേഹമാണ് വരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല ഇംഗള്‍ എന്ന 34 കാരിയെ ആണ് അദ്ദേഹം പ്രണയിച്ച് വിവാഹം ചെയ്തത്. അവരുടെ പ്രണയസംഗമത്തിന് വഴിയൊരുക്കിയതാകട്ടെ സമൂഹ മാധ്യമങ്ങളും.

അഗര്‍ മാള്‍വ ജില്ലയിലെ നൂറോളം വീടുകളുള്ള മഗാരിയ എന്ന ചെറുഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി അവരവരുടേതായ കുടുംബവുമായി മാറിത്താമസിക്കുന്നു.

ബാലുവിന്‍റെ ഭാര്യ കുറച്ചുകാലം മുമ്പ് അസുഖംമൂലം മരണപ്പെട്ടിരുന്നു. ഇതോടെ തികച്ചും ഒറ്റപ്പെട്ടുപോയ ബാലു രണ്ടുവര്‍ഷം മുമ്പ് കടുത്ത വിഷാദത്തിലായിരുന്നു. മാത്രമല്ല സാമ്പത്തിക പരാധീനതയും ഉണ്ടായി. പോരാഞ്ഞ് ആരോഗ്യവും ക്ഷയിച്ചു തുടങ്ങി.

ഈ സമയം ചായക്കടയില്‍ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജര്‍ എന്നയാള്‍ സഹായത്തിനെത്തി. അദ്ദേഹം ബാലുവിനെ തന്‍റെ ഹോട്ടലിലേക്ക് കൊണ്ടുവന്നു.

ജീവിതത്തെ പോസിറ്റീവായി കാണാന്‍ ഇഷ്ടപ്പെട്ട വിഷ്ണു ഇന്‍സ്റ്റഗ്രാമിലും മറ്റും റീല്‍സുകള്‍ ചെയ്തിരുന്നു. ബാലുവുമായി ചേര്‍ന്ന് തമാശ റീല്‍സുകളും ആരംഭിച്ചു. അത് പതിയെ ഹിറ്റായി. ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബാലുറാം 'ബാലു ബാ' എന്ന പേരില്‍ താരമായി.

അങ്ങനിരിക്കെ അമരാവതിയില്‍ താമസിച്ചിരുന്ന ഷീല ഈ രസകരമായ റീലുകളില്‍ ആകൃഷ്ടയായി. അവള്‍ സോഷ്യല്‍ മീഡിയ വഴി ബാലുറാമുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു. വൈകാതെ ഇരുവരും ഇന്‍സ്റ്റഗ്രാം ചാറ്റ് വഴി കൂടുതല്‍ മനസിലാക്കി.

ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബാലുവിന് വശമില്ലാത്തതിനാല്‍ ആദ്യമൊക്കെ വിഷ്ണുവിനെ കൊണ്ടാണ് മറുപടികള്‍ ടൈപ്പ് ചെയ്യിച്ചിരുന്നത്. വെെകാതെ ഈ ചാറ്റുകള്‍ വഴി ഇരുവരും അടുക്കുകയും അത് പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു.

80 വയസുകാരനെ വിവാഹം കഴിക്കാനായി ഷീല വീടുവിട്ടിറങ്ങി. പലപ്രതിസന്ധികള്‍ക്കുമൊടുവില്‍ ഇരവുവരും ഈ ഏപ്രില്‍ ഒന്നിന് സുസ്‌നറിലെത്തി കോടതിയില്‍ എത്തി. പിന്നീട് കോടതി വളപ്പിലെ ക്ഷേത്രത്തില്‍ വച്ച് പരസ്പരം മാലയിട്ട് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

ഇവരുടെ അതുല്യ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാവുകയാണ്. "കാലവും പ്രായവും അല്ല, മനസൊരുമയിലാണ് കാര്യം. സന്തോഷിപ്പിക്കുക, സന്തോഷമായി ഇരിക്കുക' എന്നാണൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.